സംസ്ഥാന സർക്കാരിൻറെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വരുന്നു. എവിടെ സമരം നടത്തണമെന്ന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന സാഹചര്യം. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മന്ത്രിസഭയിലെ എല്ലാവരും രാജിവയ്ക്കേണ്ടി വരും. ഇ പി ജയരാജൻ അറിയാതെയല്ല മകൻ തട്ടിപ്പ് നടത്തിയത്. ആരോപണം നേരിടുമ്പോൾ മടിയിൽ കനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. പിണറായി സർക്കാരിനെ പിരിച്ച് വിടാൻ നടപടി വേണം. വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ആർജ്ജവമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
advertisement
മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത് കൂട്ടുക്കച്ചവടം നടത്തുന്ന സർക്കാരാണ്. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്നതിനാലാണ് ജലീലിനെ സംരക്ഷിക്കുന്നത്. മന്ത്രിസഭ മുഴുവൻ ടീമായി തട്ടിപ്പിന് ഇറങ്ങിയിരിക്കുന്നുവെന്നും ഷാഫി പരിഹസിച്ചു. അതേസമയം ഇ പി ജയരാജൻറെ ഭാര്യ ക്വറൻറീൻ ലംഘിച്ചു ബാങ്കിൽ പോയെന്ന് ഷാഫി ആരോപിച്ചു.
ഇ.പി ജയരാജൻറെ ഭാര്യ ക്വറൻ്റീനിലിരിക്കെബാങ്കിൽ പോയി ലോക്കറിൽ നിന്ന് സാധനങ്ങൾ മാറ്റി വെച്ചതെന്തിന് ? അത് കാരണം ബാങ്കിലെ മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ഇക്കാര്യത്തിൽ പലതും ദുരൂഹമായതിനാൽ അന്വേഷണം വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.