ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയ ഷംസീർ നിർബന്ധം കൂടിയപ്പോൾ തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ അടുക്കൽ എത്തി. കോടിയേരി സഖാവിന്റെ അഭിപ്രായം തേടിയിട്ട് സിനിമയിൽ അഭിനയിക്കാമെന്ന് ഷംസീർ തീരുമാനിച്ചു. അങ്ങനെ കോടിയേരി ബാലകൃഷ്ണനോട് ഷംസീർ വിഷയം അവതരിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിന്റെ സിനിമയിലെ ഒരു സീനിൽ അഭിനയിക്കാൻ ക്ഷണമുണ്ട് എന്ന് പറഞ്ഞു.
advertisement
ഒരു നിമിഷം ഷംസീറിനെ നോക്കിയ കോടിയേരി, ഒടുവിൽ ഇങ്ങനെ പറഞ്ഞു, ” നീ തിരഞ്ഞെടുപ്പിൽ തോറ്റു നിൽക്കുകയാണ്, ഇപ്പോൾ നീ പോയി അഭിനയിച്ചാൽ, അയാൾ തിരഞ്ഞെടുപ്പിൽ തോറ്റു ഇപ്പോൾ സിനിമയിൽ പോയി ഇരിക്കുകയാണ് എന്ന് നാട്ടുകാർ പറയും. അതുകൊണ്ട് വേണ്ടാത്ത പണിക്ക് ഒന്നും നിൽക്കണ്ട, നീ ഈ പണി തന്നെ എടുത്താൽ മതി”
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് നിയമസഭാ സ്പീക്കർ തനിക്ക് ലഭിച്ച സിനിമ അവസരത്തെ കുറിച്ച് പറഞ്ഞത്. നടനും നിർമാതവുമായ മണിയൻപിള്ള രാജുവിന്റെ ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍.എബി.ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ടിനി ടോം, സംവിധായാകൻ വിപിന്‍ ദാസ് തുടങ്ങിയവർ പങ്കെടുത്തു.