ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മാത്രമാണ് സംസാരിച്ചത്. വേറൊരു നേതാവുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. സീറ്റ് തരാമെന്നല്ല, പരിഗണിക്കും എന്നാണ് സതീശന്‍ പറഞ്ഞത്. സജീവ പരിഗണനയിലുണ്ട് എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ടു. എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നാണ് സ്ഥാനാർത്ഥിത്വം എന്ന് വിചാരിക്കുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
'പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണെങ്കിൽ 140 മണ്ഡലത്തിലും യുഡിഎഫിന് സ്ഥാനാർത്ഥിയെ നിർത്താൻ പറ്റാതെ വരും. ഞാന്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്തിട്ടില്ല. സ്ഥാനാർത്ഥിത്വം കിട്ടാത്തതിലും പ്രശ്നമില്ല. സീറ്റ് നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നിഷേധിച്ചിട്ടില്ല. അത് വേണമെങ്കില്‍ നിഷേധിക്കാമായിരുന്നു'. സണ്ണി എം കപിക്കാട് പറഞ്ഞു.
advertisement
ചൊവ്വാഴ്ച വൈകിട്ടാണ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയുള്ള 55 അംഗ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്. വൈക്കത്ത് കെ ബിനി മോനാണ് സ്ഥാനാർത്ഥി. ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല.
