വിശുദ്ധ കുർബാനയർപ്പണം സംബന്ധിച്ച സിനഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സെന്റ് മേരീസ് ബസിലിക്ക കയ്യേറുകയും തിരുക്കർമ്മങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ സഭാ കൂട്ടായ്മയ്ക്ക് വിരുദ്ധമാണ്. ആർച്ച് ബിഷപ്പിന്റെയും മേജർ ആർച്ച് ബിഷപ്പിന്റെയും ചിത്രങ്ങൾ അപകീർത്തികരമായി പ്രദർശിപ്പിക്കുകയും ആർച്ച് ബിഷപ്പ് ഹൗസിന്റെ മതിലുകളിൽ മോശമായ രീതിയിൽ പതിപ്പിക്കുകയും ചെയ്തത് ക്രൈസ്തവ സ്നേഹത്തിന്റെ പരിധികൾ ലംഘിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
തലശ്ശേരി അതിരൂപതാധ്യക്ഷൻ എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് പുറമെയാണ് മാർ ജോസഫ് പാംപ്ലാനി പരിശുദ്ധ പിതാവിന്റെയും സിനഡിന്റെയും നിർദ്ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികച്ചുമതല വഹിക്കുന്നത്. അധിക്ഷേപങ്ങൾ സഹിച്ചും സഭാ തീരുമാനങ്ങൾക്കായി പരിശ്രമിക്കുന്ന പിതാവിനൊപ്പം സഭ മുഴുവനുമുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. പരാതികളുണ്ടെങ്കിൽ സഭയുടെ ഉന്നത സംവിധാനങ്ങളെ സമീപിക്കുന്നതിന് പകരം തെരുവുകളിൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും നേതൃത്വം ഓർമ്മിപ്പിച്ചു. അനുസരണത്തിന്റെയും ചർച്ചയുടെയും മാർഗ്ഗത്തിലേക്ക് പ്രതിഷേധക്കാർ മടങ്ങിവരണമെന്നും സഭാ സംവിധാനങ്ങളെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സഭ അഭ്യർത്ഥിച്ചു.
advertisement
