എന്നിരുന്നാലും, നിയന്ത്രണങ്ങൾ നീക്കിയത്തോടെ രാജ്യത്തെയും രാജ്യാന്തര ടൂറിസ്റ്റുകളുടെയും ഇഷ്ട കേന്ദ്രമായ താജ് സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ട് ഇപ്പോൾ. ഈ സാഹചര്യത്തിലാണ് ചരിത്ര പ്രസിദ്ധമായ ഈ സ്മാരകത്തിലേക്ക് പ്രവേശിക്കാ൯ വിദേശികൾക്കും സ്വദേശികൾക്കുമുള്ള പ്രവേശന ഫീയിൽ വർധനവുണ്ടായെന്ന പരാതി ഉയരുന്നത്.
CM Pinarayi Vijayan |പ്രതിപക്ഷം നിരാശയിൽ; ജനങ്ങളുടെ പ്രതീക്ഷ എൽ ഡി എഫിനൊപ്പം
പഴയ സന്ദർശന ഫീ
മുമ്പ്, താജ് മഹലിന് അകത്തേക്ക് പ്രവേശിക്കാ൯ ഇന്ത്യക്കാർക്ക് 50 രൂപയും വിദേശികൾക്ക് 1100 രൂപയുമായിരുന്നു സന്ദർശന തുക. സ്മാരകത്തിന് പുറത്തു നിന്ന് കാണാനുള്ള ചാർജ് ആണിത്. അകത്തെ ശവകുടീരത്തിനകത്തേക്ക് കടക്കണമെങ്കിൽ പ്രത്യേക ചാർജ് നൽകേണ്ടതുണ്ട്.
advertisement
വർദ്ധിപ്പിച്ച പ്രവേശന ഫീ
പുതിയ ചാർജ് അനുസരിച്ച് താജ് മഹൽ കാണാ൯ ഇന്ത്യക്കാർക്ക് 80 രൂപ നൽകേണ്ടി വരും. വിദേശികൾക്ക് 1200 രൂപയാണ് സന്ദർശക ഫീ.
ഗുസ്തി താരം ഗീത ഫൊഗാട്ടിന്റെ സഹോദരി മരിച്ച നിലയിൽ; മരണം ഗുസ്തി ടൂർണമെന്റിലെ തോൽവിക്ക് പിന്നാലെ
ഇതിനു പുറമേ, താജിന്റെ താഴികക്കുടത്തിന് അടുത്തേക്ക് പ്രവേശിക്കാ൯ 200 രൂപ അധികം ഈടാക്കാനും ആഗ്ര ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആർക്കയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഈടാക്കുന്ന 200 രൂപക്ക് പുറമേ ആണിത്.
അഥവാ ഇവിടെ പ്രവേശിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോ 480 രൂപയും വിദേശികൾക്ക് 1600 രൂപയും നൽകേണ്ടി വരും.
കുത്തനെയുള്ള വില വർധനവിൽ പ്രതിഷേധത്തിലാണ് ടൂറിസ്റ്റുകളും ഗൈഡുകളും. അമിതമായ ചാർജ് കാരണം സന്ദർശകർക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാക്കുമെന്നും അവർ ആശങ്കപ്പെടുന്നു.
സർക്കാർ ആശുപത്രി വളപ്പിൽ നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചെടുത്ത് തെരുവ് നായ; സംഭവം ഒഡീഷയിൽ
കൂടാതെ, പ്രവേശന ഫീ കൂട്ടിയതിന് അനുസരിച്ചുള്ള സൗകര്യങ്ങൾ താജിൽ ഒരുക്കിയിട്ടില്ല എന്നും ആളുകൾ പരാതിപ്പെടുന്നു. വൃത്തിയുള്ള കക്കൂസുകൾ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ താജ് മഹലിൽ വേണമെന്ന് ആളുകൾ അവകാശപ്പെടുന്നു. വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെ പ്രവേശന ഫീ വർദ്ധിപ്പിക്കുന്നത് ന്യായമല്ലെന്നാണ് ആളുകളുടെ അഭിപ്രായം.
അമിതമായ ഫീസ് പ്രാദേശിക ടൂറിസത്തെ നെഗറ്റീവ് ആയിട്ട് ബാധിക്കുമെന്ന് ആളുകൾ സംശയിക്കുന്നു. 2018 ലും പ്രവേശന ഫീ വർദ്ധിപ്പിച്ചിരുന്നു.
പുതിയ ഫീ ഏപ്രിൽ 1 മുതൽ നടപ്പിലാക്കാനാണ് പദ്ധതി. ആഗ്ര ഡിവിഷനൽ കമ്മീഷണറായ അമിത് ഗുപ്തയാണ് പുതിയ പ്രവേശന നിരക്കിനെ കുറിച്ച് അറിയിച്ചത്. എ എസ് ഐയുടെ ആപ്പ് വഴിയാണ് പ്രവേശന ടിക്കറ്റ് എടുക്കേണ്ടത്.