3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി ടി കെ രാമറാവു കിറ്റക്സ് എം ഡി സാബു എം ജേക്കബിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് കത്ത് നൽകിയത്. പദ്ധതി നടപ്പാക്കിയാൽ നിക്ഷേപത്തിന് സബ്സിഡി അടക്കം വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചകൾക്കായി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം തെലങ്കാന യിലേക്ക് തിരിക്കുന്നത്.
Also Read- ആനി ശിവയ്ക്ക് അധിക്ഷേപം; അഡ്വ: സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസെടുത്തു
advertisement
ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായി കിറ്റക്സ് പ്രതിനിധികൾ ചർച്ച നടത്തും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കാളിയാകും.
തമിഴ്നാട്, ഗുജറാത്ത്, കർണാടക ഉൾപ്പെടെ 9 സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താൻ കിറ്റക്സ് ഗ്രൂപ്പിനെ സമീപിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി വരുംദിവസങ്ങളിൽ ചർച്ച നടത്തും. ഇതിന് ശേഷമാകും ഏത് സംസ്ഥാനത്ത് നിക്ഷേപം നടത്തണമെന്ന് സംബന്ധിച്ച് കിറ്റക്സ് ഗ്രൂപ്പ് അന്തിമ തീരുമാനം എടുക്കുക. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ് തെലങ്കാന.
Also Read- ‘ഫ്രീഫയര്‍’ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാർഥി ജീവനൊടുക്കി
തെലങ്കാന സർക്കാരുമായുള്ള ചർച്ചയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കിറ്റക്സ് എം എം ഡി സാബു ജേക്കബ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ തുടരുമെന്നും സാബു എം ജേക്കബ് പറഞ്ഞു. തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിൽ നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതി ഇവിടെ നടത്തേണ്ടത് ഇല്ലെന്ന് കിറ്റക്സ് തീരുമാനിച്ചത്. കിറ്റക്സ് വിഷയം ചർച്ചചെയ്യാൻ വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതിനുശേഷവും പ്രശ്നപരിഹാരം ഉണ്ടായിരുന്നില്ല