ഇന്ന് രാവിലെ പത്തരയോടെ ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങി. കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്ന് ഇറങ്ങിയത്. ഈ സമയം വീട്ടിൽ മാതാവ് മാത്രമാണുണ്ടായിരുന്നത്.
അതിനിടെയാണ് കുഞ്ഞുമായി ഒരു യുവതി പുഴയില്‍ ചാടിയെന്ന് വാര്‍ത്ത നാട്ടിൽ പരന്നു. എന്നാൽ ആരാണിതെന്ന് വ്യക്തമായിരുന്നില്ല. ഹസ്നയുടെ മാതാവ് ഈ വിവരം അറിഞ്ഞ് അങ്കണവാടിയിൽ വിളിച്ചു. എന്നാൽ ഹസ്ന അവിടെ എത്തിയിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. തെരച്ചിലിനൊടുവിൽ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു.
advertisement
Also Read- വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയ്ക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു
ഹസ്നയുടെ കുഞ്ഞിന് സംസാരിക്കാനും കേൾക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പ്രശ്നത്തിന് കുട്ടി ചികിത്സയിലായിരുന്നു. ഇതിന്‍റെ മനോവിഷമം ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹസ്നയുടെയും കുഞ്ഞിന്‍റെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.