TRENDING:

മരിക്കുന്നതിന് മുൻപ് പത്രങ്ങളില്‍ ജന്മദിനാശംസാ പരസ്യം; ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ കെ.വി തോമസ്

Last Updated:

ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വ റാവു മരണത്തിന് കീഴടങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പതിവ് തെറ്റാതെ ഇന്നും ദേശീയ ദിനപത്രങ്ങളിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടു. പക്ഷെ ആശംസകൾ നേർന്ന ആ സുഹൃത്ത് ഇപ്പോൾ ജീവനോടെയില്ലെന്ന ദുഖവാർത്ത പങ്കുവയ്ക്കുകയാണ് കെ.വി തോമസ്. വര്‍ഷങ്ങളായി താന്‍ തുടര്‍ന്നുവരുന്ന ആശംസാ പരസ്യം ഇത്തവണയും പത്രത്തില്‍ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വ റാവു മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് 48-കാരനായ കോണ്‍ഗ്രസ് നേതാവ് മെരുകാ രാജേശ്വ റാവു കോവിഡ് ബാധിച്ച് മരിച്ചതെന്ന് കെ.വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
advertisement

കെ.വി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

ദി ലാസ്റ്റ് വിഷ്.

ഇന്നെന്റെ പിറന്നാളാണ്.  വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളില്‍ എനിക്കുള്ള പിറന്നാള്‍ ആശംസകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി  മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു.

ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്നു.

advertisement

ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളില്‍ നിന്നു കോവിഡ് തട്ടിയെടുത്തു.

പക്ഷെ, ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള  ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഞാനുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു കൊണ്ടു പോകും.റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ ബാഷ്പാജ്ഞലി.

advertisement

Also Read മുവാറ്റുപുഴയിൽ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു; പൊള്ളലേറ്റ അഞ്ചു പേർ ചികിത്സയിൽ

കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരിച്ചു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരണപ്പെട്ടു. ഡൽഹി ജിടിബി ആശുപത്രിയിലെ ഡോക്ടറായ അനസ് മുജാഹിദാണ് മരണപ്പെട്ടത്. ഡൽഹി യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംബിബിഎസ് നേടിയ അനസ് ശനിയാഴ്ച്ച ഉച്ചവരെ ആശുപത്രിയിലെ ഒബി ജിൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്ന് രാത്രി 8 മണിക്കാണ് കോവിഡ് പൊസിറ്റീവാണെന്ന റിപ്പോർട്ട് കിട്ടിയത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അനസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് എന്തെങ്കിലും തരത്തിലുള്ള അസുഖം അനസിന് ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

advertisement

ഡൽഹിയിൽ തന്നെയാണ് അനസിന്റെ കുടുംബം. കോവിഡ് കേസുകൾ ഏറെയുള്ള സാഹചര്യത്തിൽ റസിഡന്റ് ഡോക്ടറെന്ന നിലയിൽ ജോലി ചെയ്യുന്നതിനാൽ ആശുപത്രിയുടെ ചെലവിൽ ലീല പാലസ് ഹോട്ടലിലാണ് അനസ് താമസിച്ചിരുന്നത്. അവിവാഹിതനായ അനസിന് രക്ഷിതാക്കളും നാല് സഹോദരൻമാരും ഉണ്ട്. ഗൾഫിൽ എഞ്ചിനീയറായ പിതാവ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മാറിയത്.

ശനിയാഴ്ച്ച വൈകുന്നേരം ഇഫ്താറിനായി കുടുബാംഗങ്ങളുടെ അടുത്ത് അനസ് പോയിരുന്നു. തിരിച്ചു വരുമ്പോൾ ചില അസ്വസ്ഥകൾ അനുഭവപ്പട്ടതിനെ തുടർന്ന് ജിടിബി ആശുപത്രിയിൽ എത്തി കോവിഡ് പരിശോധന നടത്തി. തലവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി 8 മണിയോടെയാണ് അനസ് കോവിഡ് പരിശോധന നടത്തിയത്. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡോക്ടർ മരുന്നിനുള്ള കുറിപ്പ് എഴുതുന്നതിനിടെ തനിക്ക് ശക്തമായ തലവേദനയുണ്ടെന്ന് അനസ് അറിയിച്ചു. പിന്നാലെ ബോധരഹിതനായി നിലത്ത് വീഴുകയും ചെയ്തു. ഡോക്ടർ മാസ്ക്ക് മാറ്റിയപ്പോൾ മുഖത്തിന്റെ ഒരു ഭാഗം മരവിച്ച അവസ്ഥയിലായിരുന്നുവെന്ന് അനസിന്റെ സുഹൃത്തും സഹപാഠിയുമായ ഡോക്ടർ ഷഹാസ് ബേഗ് പഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരിക്കുന്നതിന് മുൻപ് പത്രങ്ങളില്‍ ജന്മദിനാശംസാ പരസ്യം; ഉറ്റ സുഹൃത്തിന്റെ വിയോഗത്തിൽ കെ.വി തോമസ്
Open in App
Home
Video
Impact Shorts
Web Stories