TRENDING:

ചരിത്രശേഷിപ്പായി മിതിർമലയിലെ വഴിയമ്പലം  

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ. വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു. വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും വെറ്റിലയും യും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു.

വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നത് . നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര

advertisement

View More

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒറ്റമകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ് വഴിയമ്പലത്തിന്റെ നിർമ്മാണം. നിലവിൽ മിതിർമലയിലെ വഴിയമ്പലം ബസ് കാത്തിരിപ്പ് കേന്ദ്രമായാണ് ഉപയോഗിക്കുന്നത്. പോയ കാലത്തിന്റെ സ്മരണകൾ പേറുന്ന ഈ വഴിയമ്പലം പണ്ട് കാലത്തെ പ്രധാന വ്യാപാര കേന്ദ്രമായ കല്ലറ ചന്തയിലേക്കുള്ള യാത്രയ്ക്കിടെ പലർക്കും തണലേകിയ ഒരിടം കൂടിയാണ്. കേരളത്തിലെ ശേഷിക്കുന്ന ചുരുക്കം ചില വഴിയമ്പലങ്ങളിൽ ഒന്നുകൂടിയാണ് മിതിർമലയിലേത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ചരിത്രശേഷിപ്പായി മിതിർമലയിലെ വഴിയമ്പലം  
Open in App
Home
Video
Impact Shorts
Web Stories