കണ്ണൂരിലും സമാന സംഭവമുണ്ടായി. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് മരിച്ചത്. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറദമ്പതികളുടെ മകനാണ് ഷഫാദ്. രണ്ടാമത്തെ അൾക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. പിന്നാലെ കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സിനാനിനെ കണ്ടെത്തനായില്ല. രാത്രി 11 മണിയോടെ തിരച്ചിൽ നിർത്തിവച്ചു. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
advertisement