കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സുനീഷ് ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യാനായി എത്തിയത്. കിടപ്പ് രോഗിയായ സുനീഷ് ആംബുലൻസിലാണ് ഓഫീസിൽ രജിസ്ട്രാർ ചെയ്യാനായി എത്തിയത്.
എന്നാൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിനുള്ളിൽ കിടപ്പ് രോഗിയായ സുനീഷ് നേരിട്ടെത്തണമെന്ന് സബ് രജിസ്ട്രാർ ജി. ജയലക്ഷ്മി നിർബന്ധം പിടിച്ചു. ജയലക്ഷ്മിയുടെ നിർബന്ധത്തെ തുടർന്ന് രോഗിയായ സുനീഷിനെ മൂന്നാം നിലയിൽ എത്തിച്ചാണ് രജിസ്ട്രേഷൻ നടത്തിയത്.
TRENDING കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് പുടിൻ [NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case| 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
advertisement
രജിസ്ട്രാറുടെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ഗുരുതരമായ വീഴ്ചയായി കണക്കാക്കിയാണ് സർക്കാർ സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മനുഷ്യത്വപരമായ സമീപനം സബ് രജിസ്ട്രാറിൽ നിന്ന് ഉണ്ടായില്ലെന്നും സർക്കാരിനും വകുപ്പിനും സബ് രജിസ്ട്രാറുടെ പ്രവൃത്തി മൂലം അപകീർത്തിയുണ്ടാക്കിയെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.