ഒരു വർഷം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽ നിന്ന് ജുമൈല 50,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവായി എട്ട് മാസത്തോളം പ്രതിമാസം 10,000 രൂപ വീതം ഇവർ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി തിരിച്ചടവ് മുടങ്ങിയതോടെ പണം നൽകിയ സ്ത്രീ വീട്ടിലെത്തിയും ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തി. സഹോദരനെയും കൂട്ടി വീട്ടിലെത്തി ഉപദ്രവിക്കുമെന്ന് ഇവർ പറഞ്ഞിരുന്നതായും ജുമൈലയുടെ കുറിപ്പിൽ പറയുന്നു. "എല്ലാവരും എന്റെ മക്കളെ നോക്കണേ" എന്നും വീട്ടമ്മ കുറിപ്പിൽ പറയുന്നുണ്ട്.
advertisement
പണം നൽകിയ സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തി മടങ്ങിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിന്നിലെ പറമ്പിൽ തീകൊളുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് ജുമൈലയുടെ മകനും മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
