TRENDING:

‌പാലോട് രവിയെ വാമനപുരത്ത് നിന്ന് ഒഴിവാക്കിയത് SDPI എന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് നുസൂർ

Last Updated:

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് പാലോട് രവിയെ മാറ്റിയത്. അദ്ദേഹത്തിന് സീറ്റ് നൽകുമെന്ന് പാർട്ടി നേരത്തെ പറഞ്ഞിരുന്നു. എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശി കൊണ്ടാണ് സുധീർഷാ പാലോടിനെ വാമനപുരത്തെ സ്ഥാനാർത്ഥിയാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പാലോട് രവിയെ വാമനപുരത്ത് നിന്ന് ഒഴിവാക്കിയത് എസ്ഡിപിഐയുടെ നിർദേശപ്രകാരമാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് നുസൂർ. വാമനപുരത്ത് ഇത്തവണ ഗതിക്കെട്ട സ്ഥാനാർത്ഥി നിർണയമാണ് നടന്നതെന്നും നുസൂർ വിമർശിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
News18
News18
advertisement

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് പാലോട് രവിയെ മാറ്റിയത്. അദ്ദേഹത്തിന് സീറ്റ് നൽകുമെന്ന് പാർട്ടി നേരത്തെ പറഞ്ഞിരുന്നു. എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശി കൊണ്ടാണ് സുധീർഷാ പാലോടിനെ വാമനപുരത്തെ സ്ഥാനാർത്ഥിയാക്കിയത്.

എസ്ഡിപിഐ നേതാക്കളുടെ നിർദേശമനുസരിച്ച് പാലോട് രവിയെന്ന മുതിർന്ന നേതാവിന്റെ പേര് രായ്ക്ക് രാമാനം വെട്ടിമാറ്റി. മറ്റ് രണ്ട് നേതാക്കൾ പരി​ഗണന പട്ടികയിൽ നിലനിൽക്കുമ്പോൾ തന്നെ പാലോട് രവിയെ മാറ്റി പകരം എസ്ഡിപിഐയുടെ പിന്തുണ കിട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് എസ്ഡിപിഐ നേതാവിനെ സ്ഥാനാർത്ഥിയാക്കിയതെന്നും നുസൂർ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാലോട് രവി വാമനപുരത്ത് നിന്ന് മത്സരിക്കുമെന്നാണ് പട്ടിക പുറത്തുവന്നതിന്റെ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത്. ചിലയിടങ്ങളിൽ പാലോട്‌ രവിക്ക്‌ അഭിവാദ്യം അർപ്പിച്ച്‌ പോസ്റ്ററുകളും ഫ്ലക്‌സുകളും നിരന്നിരുന്നു. വ്യാഴാഴ്‌ച പാലോട് രവി പങ്കെടുക്കുന്ന റോഡ്ഷോയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌പാലോട് രവിയെ വാമനപുരത്ത് നിന്ന് ഒഴിവാക്കിയത് SDPI എന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് നുസൂർ
Open in App
Home
Video
Impact Shorts
Web Stories