നാല് ഏക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതരത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചതാണ് ദേവകി അമ്മയെ ശ്രദ്ധേയയാക്കിയത്. ഇന്ത്യയിലെ തന്നെ വിവിധഭാഗങ്ങളിൽ അത്യപൂർവ്വമായി കണ്ടുവരുന്ന മരങ്ങളാണ് ദേവകി അമ്മ സ്വന്തം സ്ഥലത്ത് വെച്ചുപിടിപ്പിച്ചത്. ഇവർക്ക് നേരത്തെ കേന്ദ്രസർക്കാരിന്‍റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അതേ വർഷം ദേവകി അമ്മയുടെ മൂത്തമകൾ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പ്രൊഫസർ ഡി. തങ്കമണിക്കും വൃക്ഷമിത്ര പുരസ്ക്കാരം ലഭിച്ചിരുന്നു. ഇരുവരും ഒരേ വേദിയിലാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
advertisement
വയലറ്റിൽ സർവ്വം സ്ത്രീമയം; അരങ്ങത്തും അണിയറയിലും സ്ത്രീകൾ മാത്രമായൊരു ചിത്രം
തീരദേശത്തോട് ചേർന്നുകിടക്കുന്ന് വീട് ഉൾപ്പെടുന്ന ഭൂമിയിലാണ് ദേവകി അമ്മ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയത്. 40 വർഷം മുമ്പാണ് അവർ ഇത് തുടങ്ങിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് അപൂർവ്വയിനം വൃക്ഷത്തൈകൾ കൊണ്ടുവന്നു നട്ടു. പ്രായമേറിയിട്ടും തന്‍റെ വൃക്ഷങ്ങളെ പരിചരിക്കാനും പുതിയ ഇനം തൈകൾ നടാനും അവർ മുന്നിൽത്തന്നെയുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻവേണ്ടിയും മറ്റും തന്‍റെ വൃക്ഷതോട്ടം ദേവകി അമ്മ തുറന്നുകൊടുക്കുന്നുണ്ട്. ദിവസവും നിരവധിയാളുകൾ വിവിധ വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാൻ ഇവിടെയെത്തുന്നുണ്ട്.
