ദിവസേന ഒരു കുടുംബത്തിന് ആവശ്യമായ വെള്ളം ശേഖരിക്കുക എന്ന ബാധ്യത സ്ത്രീകളിലേക്ക് എത്തിച്ചേരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വെള്ളത്തിനായി ദീർഘദൂരം കാൽനടയായി സ്ത്രീകൾ യാത്ര ചെയ്യുന്നു. ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്ക് വെള്ളം ശേഖരിക്കുന്നത് ആ വീട്ടിലെ സ്ത്രീയുടെ ജോലിയായി മാത്രം സമൂഹം കണക്കാക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്നും സ്ത്രീകൾ വെള്ളത്തിനായി കിലോമീറ്ററുകളോളം നടന്നാണ് പോകുന്നത്. ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് കുടിവെള്ളം ശേഖരിക്കാനായി 2.5 കിലോമീറ്റർ വരെ ഒരു ദിവസം സ്ത്രീകൾ നടക്കുന്നു.
advertisement
ശുദ്ധജലത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ആഗോള ശുദ്ധജലത്തിന്റെ 4 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. 2017ലെ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 256 ജില്ലകളിൽ ഭൂഗർഭജലനിരപ്പ് കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഭൂഗർഭജല തോത് കുറയുന്നതോടെ ഈ പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാകും.
ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമീണ കുടുംബങ്ങൾക്കും കുടിവെള്ളം പൈപ്പ് വഴി ലഭ്യമാകുന്നില്ല . നഗരപ്രദേശങ്ങളിലും സ്ഥിതി മെച്ചമല്ല. വൃത്തിഹീനമായ ജലസ്രോതസ്സുകളെയാണ് പലരും ആശ്രയിക്കുന്നത്. രാജ്യത്തെ പല തെക്കൻ നഗരങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഉദാഹരണത്തിന് ബാംഗൂരിൽ ആഴ്ചയിൽ രണ്ടുതവണ മാത്രമേ വെള്ളം ലഭിക്കുകയുള്ളു. ഹൈദരാബാദിൽ ചില പ്രദേശങ്ങളിൽ മൂന്ന് ദിവസത്തിലൊരിക്കലാണ് വെള്ളം ലഭിക്കുന്നത്. ചെന്നൈയിൽ കുടിവെള്ള വിതരണത്തിനായി ദിവസവും 250 ടാങ്കറുകൾ 2,250 ട്രിപ്പുകൾ നടത്തുന്നു. വരും വർഷങ്ങളിൽ ജലക്ഷാമം കൂടുന്നതോടെ ഈ വിതരണവും അനിശ്ചിതത്വത്തിലാകും.
ഉത്തരേന്ത്യ അടക്കമുള്ള പ്രദേശങ്ങളിൽ വീട്ടിലേക്ക് വെള്ളം ശേഖരിക്കുന്നതിനായി സ്ത്രീകൾ ചിലവഴിയ്ക്കുന്നത് 3-4 മണിക്കൂറാണ്. കുടിവെള്ളത്തിനായി നിത്യ ജീവിതത്തിലെ പ്രധാനപ്പെട്ട മണിക്കൂറുകളാണ് അവർ ബലി കഴിക്കുന്നത്. ഈ സമയം വിദ്യാഭ്യാസത്തിനായോ മറ്റു സാമ്പത്തിക പ്രവർത്തനങ്ങൾക്കായോ അവർക്ക് വിനിയോഗിക്കാവുന്നതാണ്. സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കാൻ കഴിയുന്ന അവസരങ്ങൾ ഇതിലൂടെ നഷ്ടമാകുകയാണ്. NCW പഠനം പറയുന്നത് ഒരു ഗ്രാമീണ മേഖലയിലെ സ്ത്രീ ഒരു വർഷം വെള്ളം ശേഖരിക്കാൻ വേണ്ടി മാത്രം 14,000 കിലോമീറ്ററിലധികം നടക്കുന്നു എന്നാണ്. നഗരത്തിലെ സ്ത്രീകളാകട്ടെ റോഡരികിലെ ടാപ്പുകളിൽ നിന്നോ ടാങ്കറുകളിൽ നിന്നോ വെള്ളം ശേഖരിക്കാൻ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ടതായും വരുന്നു.
ഇന്ത്യയിലെ എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യത്തോടെയാണ് ന്യൂസ് 18-ന്റെയും ഹാർപിക് ഇന്ത്യയുടെയും സംരംഭമായ മിഷൻ പാനി പ്രവർത്തനമാരംഭിച്ചത്. എല്ലാവരിലും ശുദ്ധമായ കുടി വെള്ളം ലഭ്യമാക്കുക എന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം.
