സിൽവർ ലേക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, മുബാദല, ജിഐസി, ടിപിജി, എഡിഐഎ എന്നിവയുൾപ്പെടെ പ്രമുഖ ആഗോള നിക്ഷേപകരിൽ നിന്ന് 37,710 കോടി രൂപ നാല് ആഴ്ചയ്ക്കുള്ളിൽ റിലയൻസ് റീട്ടെയിൽ സമാഹരിച്ചു.
ഇപ്പോഴത്തെ ഇടപാട് റെഗുലേറ്ററി, മറ്റ് പതിവ് അംഗീകാരങ്ങൾക്ക് വിധേയമാണ്. മോർഗൻ സ്റ്റാൻലി റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുകയും സിറിൽ അമർചന്ദ് മംഗൽദാസ്, ഡേവിസ് പോൾക്ക് & വാർഡ്‌വെൽ എന്നിവർ നിയമോപദേശകരായി പ്രവർത്തിക്കുകയും ചെയ്തു.
advertisement
ആർആർവിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിലിലെ നിക്ഷേപ താൽപ്പര്യം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിൽവർ ലേക്ക് നിക്ഷേപത്തിന് പുറമെ, ഇന്ത്യയിലെ ഏറ്റവും വലിയ മോർട്ടാർ റീട്ടെയിൽ ബിസിനസും യുഎസ് വാങ്ങൽ കമ്പനിയായ കെകെആർ ആന്റ് കോയിൽ നിന്ന് 5,550 കോടി രൂപയും സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് കമ്പനിയിൽ നിന്ന് 3,675 കോടി രൂപയും സമാഹരിക്കാനായി.
ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതും ലാഭകരവുമായ റീട്ടെയിൽ ബിസിനസ് റിലയൻസ് റീട്ടെയിൽ പ്രവർത്തിക്കുന്നു. ജൂണിൽ മുബദാല 9,093 കോടി രൂപ ആർഐഎല്ലിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചു. ജിയോയിൽ നിക്ഷേപിച്ച വിദേശ കമ്പനികൾ ഇപ്പോൾ റിലയൻസ് റീട്ടെയിലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാന നിക്ഷേപക കമ്പനിയായാണ് മുബാദലയെ കണക്കാക്കുന്നത്. 50 ലധികം രാജ്യങ്ങളിൽ 50 ലധികം ബിസിനസ്സുകളും മുബാദലയ്ക്ക നിക്ഷേപങ്ങളുമുണ്ട്. റിലയൻസ് ഇൻഡസ്ട്രീസും മുബാദലയും തമ്മിലുള്ള ഇടപാട് റെഗുലേറ്ററിയുടെ ഉൾപ്പടെയുള്ള അംഗീകാരങ്ങൾക്ക് വിധേയമാണ്.
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.