സിറിയൻ കാത്തലിക് ബാങ്ക് എന്ന പേര് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പേര് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകൾ. സിറിയൻ എന്ന വാക്കുള്ളതിനാൽ ബാങ്കിലെ എല്ലാ ഇടപാടുകളും വിദേശബാങ്കുകൾ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ രൂക്ഷമായ സിറിയയിൽ നിന്നുള്ള ബാങ്കാണെന്ന ധാരണയിൽ പല ഇടപാടുകൾക്കും വിശദീകരണം നൽകേണ്ടി വരികയും കാലതാമസം ഉണ്ടാവുകയും ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകളിലും ഇത് മൂലം കുറവുണ്ടാവുകയും ചെയ്തു.
Also Read-കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റുന്നു; പുത്തന്‍ പേര് ഇങ്ങനെ
advertisement
പലസംസ്ഥാനങ്ങളിലും ബ്രാഞ്ചുകളുള്ള ബാങ്ക് കാലങ്ങളായി കേരളത്തിലും സമീപസംസ്ഥാനങ്ങളിലും ഇപ്പോഴത്തെ പേരിലാണ് അറിയപ്പെടുന്നത്. ഇതിന് പുറമെ 'ഒരു സമുദായത്തിന്റെ പേരുള്ളതിനാൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ബാാങ്കാണെന്ന തെറ്റിദ്ധാരണയും പൊതുജനങ്ങൾക്കിടയിലുണ്ടായി. ഇത് ശരിയല്ലെ'ന്നും പേര് മാറ്റത്തിന് വിശദീകരണമായി ബാങ്ക് അധികൃതർ പറയുന്നു.
ഇന്ത്യയുമായി നല്ല വ്യാവസായിക ബന്ധമുള്ള രാജ്യങ്ങളും ബാങ്കിന്റെ പേര് ഒരു വിദേശ രാജ്യത്തെ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന എന്ന കാരണം ചൂണ്ടിക്കാട്ടി ഇടപാടുകൾ നടത്താൻ വിസമ്മതിക്കുന്നു എന്നും ഓഹരി ഉടമകൾക്ക് അയച്ച നോട്ടീസിൽ ബാങ്ക് വ്യക്തമാക്കുന്നു.
Also Read-എന്താണ് മസാല ബോണ്ട്? അറിയേണ്ടതെല്ലാം
ബാങ്കുമായി ഇടപാട് നടത്തുന്ന പല വിദേശസ്ഥാപനങ്ങളും ഇതിനെ വിദേശബന്ധമുള്ള ബാങ്കായാണ് കരുതുന്നത്. വിപുലീകരണ പദ്ധതികൾ മുന്നിൽക്കണ്ട് ഇന്ത്യക്കകത്തും പുറത്തും യാതൊരുവിധത്തിലുള്ള പ്രശ്നങ്ങൾക്കും ഇടനൽകാത്ത ഒരു പേര് വേണമെന്ന് തോന്നലിലാണ് പുതിയ പേരു മാറ്റമെന്നും അധികൃതർ പറയുന്നു.