എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണിത്. തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ക്ഷേമവാഗ്ദാനങ്ങളായിരിക്കും മുന്നിൽവെക്കുക. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദേശമുണ്ടാകും. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും.
Also Read- Army Day 2021: ഇന്ന് കരസേനാ ദിനം; ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം
സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും പരിഗണനയിലുണ്ട്. സൗജന്യ കിറ്റുകളുടെ വിതരണം തുടരും.
advertisement
സംസ്ഥാനത്തിന്റെ കടം ഭീകരമെന്നത് അർഥമില്ലാത്ത വാചകമടി മാത്രമാണെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞു. അടുത്ത വർഷം സാമ്പത്തിക സ്ഥിതി മെച്ചപെടും. കടത്തെ പേടിക്കേണ്ട. വായ്പയെടുത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ജനങ്ങൾ പട്ടിണിയിൽ ആകും. ചിട്ടകൾക്ക് ഉള്ളിൽ നിന്നാകും കാര്യങ്ങൾ ചെയ്യുക. ഇടതുപക്ഷത്തിന്റെ കേരള ബദലിന്റെ പുതിയ തലമാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.