TRENDING:

Fuel price | എണ്ണ കമ്പനികൾക്ക് നഷ്‌ടം 21,201.18 കോടി; പെട്രോളിയം മന്ത്രാലയത്തിന്റെ അടുത്ത നടപടി എന്ത്?

Last Updated:

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 21,201.18 കോടി രൂപയുടെ മൊത്തം നഷ്ടം രേഖപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അസംസ്‌കൃത വസ്തുക്കളുടെ (raw materials) വില വർധിച്ചിട്ടും, കഴിഞ്ഞ എട്ട് മാസമായി പെട്രോൾ, ഡീസൽ വില (petro, diesel price) പിടിച്ചുനിർത്തുന്നതിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന് എണ്ണ മന്ത്രാലയം ധനമന്ത്രാലയത്തിൽ നിന്ന് നഷ്ടപരിഹാരം തേടുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 21,201.18 കോടി രൂപയുടെ മൊത്തം നഷ്ടം രേഖപ്പെടുത്തി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നഷ്ടപരിഹാരത്തിനായി ധനമന്ത്രാലയത്തെ സമീപിക്കുന്നതിന് മുമ്പ് എണ്ണ മന്ത്രാലയം മുഴുവൻ സാമ്പത്തിക വർഷവും ഉണ്ടാകാനിടയുള്ള നഷ്ടം കണക്കാക്കും. അന്താരാഷ്‌ട്ര നിരക്കുകൾ മയപ്പെടുത്തിയിട്ടും വാഹന ഇന്ധനത്തിന്റെ വിൽപ്പനയിൽ മൂന്ന് ഇന്ധന ചില്ലറ വ്യാപാരികൾ ഇപ്പോഴും നഷ്‌ടം രേഖപ്പെടുത്തുകയാണ്. അന്താരാഷ്ട്ര എണ്ണവില ഒരു ദശാബ്ദത്തിലേറെയായി ഉയർന്നിട്ടും ഏപ്രിൽ 6 മുതൽ അവർ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 2020 ജൂൺ മുതൽ രണ്ട് വർഷത്തിനുള്ളിൽ ഗാർഹിക പാചക വാതകം (എൽപിജി) വിൽപ്പനയിൽ ഉണ്ടായ നഷ്ടം നികത്താൻ ഒക്ടോബറിൽ സർക്കാർ മൂന്ന് സ്ഥാപനങ്ങൾക്കും ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി നൽകിയിരുന്നു.

advertisement

Also read: ആരാണ് പ്രണയ് പാത്തോൾ? ഇലോൺ മസ്‌കിന്റെ ട്വിറ്റർ സുഹൃത്തായി മാറിയത് എങ്ങനെ?

രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നത് പെട്രോൾ, ഡീസൽ വില കുറയുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ജൂണിൽ ബാരലിന് 116 ഡോളറായി ഉയർന്നെങ്കിലും ഈ മാസം 83.23 ഡോളറായി കുറഞ്ഞു. ഉയർന്ന ആഗോള വിലകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി മെയ് 22 ന് സർക്കാർ രണ്ട് ഇന്ധനങ്ങളുടെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷമുള്ള ആദ്യത്തെ വിലക്കുറവാകുമിത്.

advertisement

പെട്രോൾ, ഡീസൽ വിലകൾ ദിവസേന പരിഷ്കരിക്കും എന്നിരിക്കെ, ഏപ്രിൽ 6 മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ ഇത് നടപ്പാക്കിയിട്ടില്ല. എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് മെയ് 22 ന് വില കുറച്ചതൊഴിച്ചാൽ നിരക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഏപ്രിൽ മാസത്തെ മരവിപ്പിക്കലിന് മുമ്പ് പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപ വീതം വർധിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Since May 2022, the price of petrol and diesel in India has been constant. However, between April and September, oil corporations suffered enormous losses. According to estimates, within the aforementioned time frame, the state-owned fuel dealers registered a stunning loss of Rs 21,201.18 crores. A news report states that the oil corporations plan to remit the loss from the finance department

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | എണ്ണ കമ്പനികൾക്ക് നഷ്‌ടം 21,201.18 കോടി; പെട്രോളിയം മന്ത്രാലയത്തിന്റെ അടുത്ത നടപടി എന്ത്?
Open in App
Home
Video
Impact Shorts
Web Stories