ദിവസങ്ങളായി ആന കാര്യമായ തീറ്റയും എടുത്തിരുന്നില്ല. വനം വകുപ്പിൻ്റെ കീഴിലുള്ള തടി ഡിപ്പോയിലെ ജോലികൾക്കാണ് ആനയെ നേരത്തെ ഉപയോഗിച്ചിരുന്നത്. 65 വയസ് പിന്നിട്ടപ്പോൾ പെൻഷൻ നൽകി കോന്നി ആനക്കൂട്ടിൽ സംരക്ഷിച്ചുവരികയായിരുന്നു.
1964ൽ റാന്നി വനമേഖലയിൽ നിന്നുമാണ് മണി ആനയെ വനം വകുപ്പ് ആനകൂട്ടിലെത്തിച്ചത്. പിന്നീട് കാട്ടാനകളെ പിടികൂടാനുള്ള പരിശീലനം നൽകി താപ്പാനയാക്കി മാറ്റുകയായിരുന്നു.
വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം കല്ലേലി വനത്തിൽ ആനയുടെ ജഡം സംസ്ക്കരിച്ചു. കോന്നി ആനക്കൂട്ടിൽ മാത്രം ഇതുവരെ അഞ്ച് ആനകളാണ് ചരിഞ്ഞത്.
advertisement
Location :
First Published :
October 03, 2020 4:28 PM IST