TRENDING:

മൊരാരി ബാപ്പു; അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തി

Last Updated:

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ആരാണെന്ന് നിങ്ങൾക്കറിയാമോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉൾപ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ആരാണെന്ന് നിങ്ങൾക്കറിയാമോ? ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവും രാമകഥയുടെ ആഖ്യാതാവുമായ മൊരാരി ബാപ്പുവാണ് രാമക്ഷേത്രത്തിനായി ഏറ്റവും വലിയ സംഭാവന നൽകിയത്.
മൊരാരി ബാപു
മൊരാരി ബാപു
advertisement

രാമായണം പ്രചരിപ്പിക്കാൻ ആറ് പതിറ്റാണ്ടിലേറെ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. ബാപ്പു 18.6 കോടി രൂപ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയ്‌ക്കുള്ളിൽ നിന്ന് 11.30 കോടി രൂപയും യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും 3.21 കോടി രൂപയും അമേരിക്ക, കാനഡ, മറ്റ് വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 4.10 കോടി രൂപയും സംഭാവന സമാഹരിച്ചാണ് ബാപ്പു ഇത്രയും ഉയർന്ന തുക നൽകിയത്. 2020 ഓഗസ്റ്റിൽ ഗുജറാത്തിലെ പിത്തോറിയയിൽ നടന്ന ഒരു ഓൺലൈൻ രാമകഥ ആഖ്യാനത്തിനിടെയാണ് മൊരാരി ബാപ്പുവിന്റെ ഹൃദയംഗമമായ അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് ഉദാരമായ ഫണ്ട് സമാഹരിച്ചത്.

advertisement

15 ദിവസത്തിനുള്ളിൽ 11.3 കോടി രൂപ രാമജന്മഭൂമി ട്രസ്റ്റിന് ഞങ്ങൾ കൈമാറിയിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് പിരിച്ചെടുത്ത ബാക്കി തുകയ്ക്ക് ആവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും മൊരാരി ബാപ്പു പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ ഞാൻ രാമകഥ ആഖ്യാനം ചെയ്യുമ്പോൾ രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് തുക കൈമാറി. അങ്ങനെ മൊത്തം സംഭാവന 18.6 കോടി രൂപയാണ്.

രാംകഥ പറയുന്നതിനും രാമനാമജപത്തിനുമായി 64 വർഷത്തിലേറെയായി അദ്ദേഹം ജീവിതം സമർപ്പിച്ചുവരികയാണ്. 'രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ എന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു, ഞാൻ സന്തോഷത്താൽ മതിമറക്കുകയാണ്,' ബാപ്പു പറഞ്ഞു. അയോധ്യാ തർക്കം സമാധാനപരമായി പരിഹരിക്കാനായി മൊരാരി ബാപ്പു നടത്തിയിട്ടുള്ള ശ്രമങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്.

advertisement

റാം മൊരാരി ബാപ്പുവിന്റെ ആത്മീയ ഒഡീസി 14-ാം വയസ്സിൽ തൽഗജർദയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ രാംകഥ പാരായണം ചെയ്തുകൊണ്ട് ആരംഭിച്ചു. 1976-ൽ കെനിയയിലെ നെയ്‌റോബിയിൽ നടന്ന ആദ്യത്തെ വിദേശ കഥ ഉൾപ്പെടെ, ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിൽ അദ്ദേഹം രാമകഥ ആഖ്യാനം നടത്തി. മൊരാരി ബാപ്പു 930 തവണ രാമ കഥകൾ (ഇന്ത്യയിൽ 791, വിദേശത്ത് 139) പാരായണം നടത്തിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
മൊരാരി ബാപ്പു; അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തി
Open in App
Home
Video
Impact Shorts
Web Stories