നാല് വിക്കറ്റെടുത്ത അഫ്ഗാൻ താരം ഫസൽഹഖ് ഫറൂഖിയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. അല്ല ഗസൻഫർ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റ് വീഴ്തി ദക്ഷിണാഫ്രിക്കയുടെ പതനം ഉറപ്പിച്ചു. വിയാൻ മുൾഡറുടെ അർദ്ധസെഞ്ചുറി പ്രകടനം ദക്ഷിണാഫ്രിക്കയെ മൂന്നടക്കം കടത്തി. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫോർട്ടുയിൻ 16 ഉം ടോണി ഡി സോർസി 11 ഉം റൺസെടുത്തു. ബാക്കിയാർക്കും ബാറ്റിംഗിൽ ഒന്നും ചെയ്യാനായില്ല. 36 റൺസ് ആയപ്പോഴേക്കും ദക്ഷിണ്ഫ്രിക്കയുടെ 7 ബാറ്റ്സ്മാൻമാരാണ് കൂടാരം കേറിയത്.
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ റഹുമാനുള്ള ഗുർബാസിന്റെ (0) വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നാലെ റഹ്മത് ഷായും കൂടാരം കയറി. റിയാസ് ഹസൻ (16), ഹഷ്മത്തുള്ള ഷാഹിദി (16) എന്നിവരും പുറത്തായതോടെ അഫ്ഗാനിസ്ഥാൻ 60-4 എന്ന നിലയിൽ പരുങ്ങലിലായി. എന്നാൽ അഞ്ചാം വിക്കറ്റിൽ അസ്മത്തുള്ള ഒമർസായി(25), ഗുൽബാദുൻ നയിബ് (34) എന്നിവരുടെ കൂട്ടുകെട്ട് അഫ്ഗാനെ ചരിത്ര വിജയത്തില്ക്ക് എത്തിക്കുകയായിരുന്നു.