‘ഷെയിം ഓൺ യു ഷാക്കിബ്’ എന്ന ഹാഷ്ടാഗ് സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഉസ്മാൻ ഖവാജ, ഗൗതം ഗംഭീർ, ഡെയ്ൽ സ്റ്റെയ്ൻ ഉൾപ്പെടെയുള്ള മുന്‍ താരങ്ങള്‍ ഏയ്ഞ്ചലൊ മാത്യൂസിന്‍റെ പുറത്താകലിനെ അപലപിച്ച് രംഗത്തെത്തി.
ഷാക്കിബിന്‍റെ നടപടി മങ്കാദിംഗിനെക്കാള്‍ നാണംകെട്ട പ്രവര്‍ത്തിയായെന്ന് ആരാധകര്‍ വിമര്‍ശിച്ചു.
advertisement
Also Read – വൈകി വന്ന ഏയ്ഞ്ചലൊ മാത്യൂസ് പുറത്ത്; ചരിത്രത്തിലാദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റര്‍
ലോകകപ്പ് ടീമിലില്ലാതിരുന്ന മാത്യൂസ് ക്യാപ്റ്റന്‍ ദസുന്‍ ഷനകക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ടീമിലെത്തിയത്.
സംഭവിച്ചത് ഇങ്ങനെ
ശ്രീലങ്കൻ ഇന്നിംഗ്സിലെ 25-ാം ഓവറിൽ സമരവിക്രമ പുറത്തായപ്പോഴാണ് ഏയ്ഞ്ചലോ മാത്യൂസ് ബാറ്റ് ചെയ്യാനായി എത്തുന്നത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി 2 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ തയാറായി ക്രീസിൽ ഉണ്ടാകണമെന്നാണ് നിബന്ധന. ക്രീസിലെത്തിയ മാത്യൂസ് ഹെൽമറ്റ് സ്ട്രാപ്പ് മുറക്കിയപ്പോഴാണ് കേട് സംഭവിച്ചതായി മനസിലാക്കുന്നത്. അപ്പോഴേക്കും ഒരു മിനിറ്റ് 55 സെക്കൻഡ് പിന്നിട്ടിരുന്നു.
മറ്റൊരു ഹെൽമറ്റുമായി കരുണരത്നെ ഓടിയെത്തിയെങ്കിലും സമയം വൈകുന്നത് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കീബ് അല്‍ ഹസന്‍ അമ്പയറെ അറിയിച്ചു. നിയമപ്രകാരം ടൈംഡ് ഔട്ടാക്കണമെന്ന അപ്പീൽ പരിഗണിച്ചേ മതിയാകുമായിരുന്നുള്ളൂ ഫീൽഡ് അമ്പയറായ ഇറാസ്മസിന്. ആദ്യം തമാശയായി കണക്കാക്കിയ ഏയ്ഞ്ചലോ മാത്യൂസ് ഗൗരവം മനസിലാക്കി, 2 അമ്പയർമാരോടും കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ബംഗ്ലദേശ് ടീം അപ്പീലിൽ ഉറച്ചുനിന്നതോടെ ചരിത്രത്തിലാദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി.