ആദ്യ മത്സരത്തിലെ ആദ്യ പകുതിയിൽ മേധാവിത്വം പി എസ് ജിക്ക് ആയിരുന്നു. ആദ്യ പകുതി പിരിയുമ്പോൾ ഒരു ഗോളിന്റെ ലീഡും അവർ നേടിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ കളിയുടെ കടിഞ്ഞാൺ സിറ്റി ഏറ്റെടുക്കുകയായിരുന്നു. കളം നിറഞ്ഞു കളിച്ച സിറ്റി രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിൽ ജയം സ്വന്തമാക്കുകയും ചെയ്തു. പി എസ് ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോൾ നേടാനായത് അവർക്ക് രണ്ടാം പാദത്തിൽ വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്. അതിനാൽ തന്നെ രണ്ടാം പാദത്തിൽ എംബാപ്പെ കളിച്ചില്ലെങ്കിൽ പി എസ് ജിക്ക് അത് വലിയൊരു തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. രണ്ടാം പാദത്തിൽ മൂന്ന് ഗോളെങ്കിലും നേടിയാൽ മാത്രമേ പി എസ് ജിക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ. ഗോൾ നേടുന്നതിനൊപ്പം സിറ്റിയെ ഗോൾ നേടാൻ അനുവദിക്കാതെ ഇരിക്കണം എന്ന അധിക ചുമതല കൂടി അവർക്കുണ്ട്. അതും സിറ്റിയുടെ സ്വന്തം തട്ടകത്തിൽ.
advertisement
IPL 2021| കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎല്‍ നിര്‍ത്തിവെച്ചു
ഇന്നത്തെ മത്സരത്തില്‍ സൂപ്പര്‍ താരം എംബാപ്പെ കളിക്കുമോയെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗില്‍ നടന്ന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം ടീമിനൊപ്പം പരിശീലനവും നടത്തിയിരുന്നില്ല. എന്നാല്‍, എംബാപ്പെ വ്യക്തിഗത പരിശീലനം ആരംഭിച്ചെന്നും അവസാന പരിശീലന സെഷന് ശേഷം മാത്രമാണ് താരം ആദ്യ ഇലവനില്‍ ഇറങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും പി എസ് ജി പരിശീലകൻ പോച്ചിറ്റീനോ അറിയിച്ചു.
IPL 2021| കോവിഡ് പ്രതിസന്ധി രൂക്ഷം: ഐപിഎൽ മുംബൈയിലേക്ക് മാറ്റാൻ ഒരുങ്ങി ബിസിസിഐ
ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളിച്ച 10 മത്സരങ്ങളിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. എന്നാൽ, വലിയ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിൽ കളിക്കാനിറങ്ങിയെങ്കിലും മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. താരത്തെ അതിവിദഗ്ധമായി മത്സരത്തിലുടനീളം കളിക്കാൻ അനുവദിക്കാതെ പൂട്ടിയത് സിറ്റി താരമായ റൂബൻ ഡിയസ് ആയിരുന്നു.
