രാജ്യാന്തര ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ആവശ്യം ബി സി സി ഐ ഈയിടെ അംഗീകരിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പിലാക്കുമെന്ന് ബി സി സി ഐ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഏറെ വിവാദമുയർത്തിയ സോഫ്റ്റ് സിഗ്നല്‍ നിയമം പിന്‍വലിക്കേണ്ടതില്ലെന്നാണ് ഐ സി സി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അനില്‍ കുംബ്ലേ ചെയര്‍മാനായ കമ്മറ്റിയുടേതാണ് പുതിയ തീരുമാനം. തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനം കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അമ്പയര്‍ തങ്ങളുടെ തീരുമാനം വിധിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്നല്‍. തേർഡ് അമ്പയർക്ക് ഓൺഫീൽഡ് അമ്പയർ സോഫ്റ്റ് എല്ലാ സംഭവത്തിലും നൽകണം എന്നാണ് നിയമം. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.
advertisement
Also Read- IPL 2021| ഏഴു വർഷം മുമ്പുള്ള ധോണിയുടെ ട്വീറ്റ് 'കുത്തിപ്പൊക്കി' സോഷ്യൽ മീഡിയ
എന്നാല്‍ സോഫ്റ്റ് സിഗ്നല്‍ തുടരുമെന്ന നിലപാടാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. മൈതാനത്ത് നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം വിധിക്കുന്നത് ഇതോടെ തുടരും. മറ്റൊരു സുപ്രധാന മാറ്റവും ഐ സി സി വരുത്തിയിട്ടുണ്ട്. എല്‍ ബി ഡബ്ല്യുവില്‍ വിധി പുനപരിശോധിക്കുന്ന സമയത്ത് വിക്കറ്റ് സോണിന്റെ ഉയരം ഉയര്‍ത്തിയിട്ടുണ്ട്. ഇനി സ്റ്റമ്പിന്റെ മുകളിലായി പന്ത് കൊള്ളുന്ന രീതിയിലാണെങ്കിലും വിക്കറ്റ് അനുവദിക്കും. ഇതിന് മുമ്പ് ബെയ്ല്‍സിനെ താഴെ വരെ പന്ത് പതിക്കുന്നതിനെയാണ് ഔട്ടായി വിധിച്ചിരുന്നത്.
നിലവിലുള്ള കോവിഡ് ചട്ടങ്ങള്‍ തുടരാനും തീരുമാനമായിട്ടുണ്ട്. 2020ല്‍ കൊണ്ടുവന്ന കോവിഡ് ചട്ടങ്ങള്‍ നിലവിലും എല്ലാം മത്സരങ്ങളും പാലിക്കുന്നുണ്ട്. കോവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിയാത്ത സാഹചര്യത്തില്‍ കോവിഡ് ചട്ടം തുടരാനാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്ലാ ക്രിക്കറ്റ് ലീഗുകള്‍ക്കും ബാധകമായിരിക്കും. ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് ചട്ടങ്ങള്‍ തുടരും.
Also Read- ലോകകപ്പ് ഉയർത്തിയ ആ ചരിത്രദിനം; ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 10 വയസ്
ഇഷ്ടമുള്ള സമയത്ത് 5 ഓവര്‍ പവര്‍പ്ലേ എന്നത് വനിതാ ക്രിക്കറ്റില്‍ നിന്ന് എടുത്തു മാറ്റിയതാണ് മറ്റൊരു മാറ്റം. വനിതാ ഏകദിന മത്സരം സമനിലയിലാവുമ്പോള്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.
News summary: The contentious 'Umpire's Call' will continue to be a part of the Decision Review System, the International Cricket Council's Board ruled on Thursday, but introduced a few changes to the current DRS protocols.