പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ 10 വിക്കറ്റിന് ആയിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്തായിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തെ ഉദ്ധരിച്ചായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. "സന്നാഹ മത്സരത്തിൽ ഇഷാൻ കിഷൻ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ രോഹിതിനെ പുറത്തിരുത്തി പകരം ഇഷാൻ അവസരം നൽകുന്നത് പരിഗണിക്കുമോ?" - എന്നാണ് പാക് മാധ്യമപ്രവർത്തകൻ ചോദിച്ചത്. പിന്നാലെ തന്നെ മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് കൊണ്ട് കോഹ്ലി മറുപടി നൽകി.
advertisement
വായടപ്പിക്കുന്ന മറുപടിയുമായി കോഹ്ലി
മാധ്യമപ്രവർത്തകന്റെ ചോദ്യം വളരെ ധീരമായ ഒന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് കോഹ്ലി തുടങ്ങിയത്. "ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഞാൻ നയിച്ചത് എന്നാണ് ഞാൻ കരുതുന്നത്. രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കുക, നിങ്ങളുടെ അഭിപ്രായം എന്താണ്, നിങ്ങളാണെങ്കിൽ രോഹിതിനെ ഒഴിവാക്കുമോ,സന്നാഹ മത്സരത്തിൽ രോഹിത് നടത്തിയ പ്രകടനം കണ്ടതല്ലേ, ഇനി അതല്ല എന്തെങ്കിലും വിവാദം ഉണ്ടാക്കാനാണ് താങ്കൾ ശ്രമിക്കുന്നതെങ്കിൽ അത് ആദ്യം വ്യക്തമാക്കിയാൽ അതിനുതകുന്ന രീതിയിൽ ഞാൻ മറുപടി തരാം." - കോഹ്ലി മറുപടി നൽകി.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ഇവർ തമ്മിൽ വലിയ ചേർച്ചയിൽ അല്ലെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വീണ്ടും ചർച്ചയാക്കാൻ വേണ്ടി ചോദ്യം ഉന്നയിച്ച പാക് മാധ്യമപ്രവർത്തകന് കോഹ്ലി വായടപ്പിക്കുന്ന മറുപടി നൽകുകയായിരുന്നു.
ഇന്ത്യയുടെ തുടക്കം തോൽവിയോടെ; ലോകകപ്പിൽ ഇന്ത്യക്കെതിരെ ചരിത്ര ജയം നേടി പാകിസ്ഥാൻ
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ ആയി. ലോകകപ്പിലെ സൂപ്പർ 12ൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാൻ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.
ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീൻ അഫ്രീദിയും തിളങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) അർധസെഞ്ചുറിയും (49 പന്തിൽ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.