സോഷ്യൽ മീഡിയയ്ക്ക് പുറമെ ഓൺലൈൻ വ്യാപാര സൈറ്റുകളിലും തന്റെ പേരും ചിത്രവും അനുവാദമില്ലാതെ ഉപയോഗിച്ച് പോസ്റ്ററുകളും ഉൽപ്പന്നങ്ങളും വിൽക്കുന്നതായും ഗംഭീറിന്റെ നിയമസംഘം ആരോപിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, മെറ്റാ, എക്സ് കോർപ്പറേഷൻ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ, വിവിധ വ്യക്തിഗത അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ 16 പ്രതികളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയത്തെയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെയും കേസിൽ കക്ഷികളാക്കി.
ഇന്ത്യയിലെ കോപ്പിറൈറ്റ് നിയമം, ട്രേഡ് മാർക്ക് നിയമം എന്നിവയ്ക്ക് പുറമെ മുൻപ് സമാനമായ കേസുകളിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും തന്റെ പേരോ ചിത്രമോ ശബ്ദമോ ദുരുപയോഗം ചെയ്യുന്നത് സ്ഥിരമായി തടയണമെന്നുമാണ് ഗംഭീറിന്റെ ആവശ്യം.ഇതുവരെ പ്രചരിച്ച വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അവയിലൂടെ ലഭിച്ച വരുമാനം വെളിപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത വ്യക്തികളുടെ ഡീപ്‌ഫേക്ക് വീഡിയോകൾ അനുവാദമില്ലാതെ നിർമ്മിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനടപടി.
advertisement
