ഇന്ത്യ 3: 15.71 സമയം കൊണ്ടാണ് ഫിനിഷ് ചെയ്തത്, അലി ഖാമിസ്, കെമി അഡെകോയ, സാൽവ ഈദ് നാസർ, അബ്ബാസ് അബുബക്കർ അബ്ബാസ് എന്നിവരടങ്ങുന്ന ബഹ്‌റൈൻ ടീം 3:11:89 സമയത്തിലാണ് അന്ന് ഒന്നാമതെത്തിയത്.
ബഹ്റിൻ ടീമിനെ ആയോഗ്യരാക്കിയതോടെ കസാഖിസ്ഥാൻ വെള്ളിയും ചൈനയെ നാലാം സ്ഥാനത്ത് നിന്ന് മൂന്നാമതുമായി ഉയർത്തിയിട്ടുണ്ട്.
ബഹ്‌റൈനിന്റെ കെമി അഡെകോയ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് മത്സരഫലം മാറിയത്. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) അഡെകോയയെ നാല് വർഷത്തേക്കു വിലക്ക് ഏർപ്പെടുത്തി.
advertisement
2018 ഓഗസ്റ്റ് 24 നും 2018 നവംബർ 26 നും ഇടയിലുള്ള അഡെകോയയുടെ ഫലങ്ങൾ അയോഗ്യരാക്കുമെന്ന് എ.ഐ.യു അറിയിച്ചു.
2018 ഏഷ്യൻ ഗെയിംസിലെ മിക്സഡ് റിലേയിൽ പൂവമ്മയാണ് ആദ്യ ലാപ്പ് ഓടിയത്. രണ്ടാം ലാപ്പിൽ അനസ് ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. ഹിമ കഠിനമായി പരിശ്രമിച്ചെങ്കിലും രണ്ടാമതായി. അരോക്കിയയുടെ ശക്തമായ ഫിനിഷാണ് ഇന്ത്യയ്ക്ക് അന്ന് വെള്ളി മെഡൽ ഉറപ്പാക്കിയത്.
TRENDING:Covid 19 in Kerala | സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു; 798 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ്[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]Covid 19 | പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കർണാടകയിലെ കർഷകന് കോവിഡ് സ്ഥിരീകരിച്ചു[PHOTOS]
അന്ന് ബഹ്‌റൈനിനെതിരെ ഇന്ത്യ ഔദ്യോഗികമായി പരാതി നൽകിയിരുന്നുവെങ്കിലും അത് നിരസിക്കപ്പെട്ടു.
അഡെകോയ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു അയോഗ്യത ലഭിച്ചതോടെ ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസ് കിരീടം വിയറ്റ്നാമിലെ ക്വച്ച് തോ ലാനിലേക്കു ലഭിച്ചു. ബഹ്‌റൈന്റെ അമിനാത്ത് യൂസഫ് ജമാലിന് വെള്ളിയും ഇന്ത്യയുടെ അനു രാഘവന് വെങ്കലവും ലഭിച്ചു.