കൊളംബോയിലെ ആർ പ്രേമദാസ് സ്റ്റേഡിയത്തിൽ ഇന്നലെയായിരുന്നു ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം. കോഹ്ലി ഉൾപ്പടെയുള്ള മുതിർന്ന താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവതാരങ്ങൾ കൂടുതലുള്ള ടീമാണ് ശ്രീലങ്കൻ പര്യടനം നടത്തുന്നത്. രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായുള്ള ടീമാണ് കളത്തിലിറങ്ങുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ബിഹാറിൽ വിഷമദ്യ ദുരന്തം; പതിനാറു പേർ മരിച്ചു, കാഴ്ചശക്തി നഷ്ടമായത് നിരവധി പേർക്ക്
കളിക്കളത്തിൽ ഇറങ്ങുന്നില്ല എങ്കിലും രാഹുൽ ദ്രാവിഡും ഇന്നലത്തെ കളിയിലെ മുഖ്യ ആകർഷണമായിരുന്നു. ഈ ആവേശം ക്യാമറാമാനും ഉൾക്കൊണ്ടിരുന്നുവെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. മത്സരത്തിന് മുമ്പുള്ള ഇന്ത്യയുടെ ദേശീയഗാന ആലാപനത്തിനിടെ ‘ദ്രാവിഡ ഉത്ക്കല ബംഗ’ എന്ന വരി എത്തിയപ്പോൾ രാഹുൽ ദ്രാവിഡിലേക്ക് ക്യാമറ തിരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വാദം.
advertisement
Rahul Dravid As Indian team coach - The Legend. #INDvSL pic.twitter.com/vLVTif5aac
ധാരാളം ക്രിക്കറ്റ് പ്രേമികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ക്യാമറാമാന്റെ നടപടിയെ അഭിനന്ദിച്ചായിരുന്നു ട്വീറ്റുകൾ എല്ലാം. 'ദ്രാവിഡ ഉത്ക്കല ബംഗ' എന്ന് വരി എത്തിയപ്പോൾ രാഹുൽ ദ്രാവിഡിനെ കാണിച്ചത് സമർത്ഥമായ ക്യാമറാവർക്ക് ആയിരുന്നുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ‘മത്സരത്തിലെ ലൈവ് നിയന്ത്രിച്ചത് ആരാണെന്ന് അറിയില്ല. ആര് തന്നെയായാലും ചെയ്തത് മികച്ച കാര്യമാണ്’ - മറ്റൊരാൾ അഭിപ്രായപ്പെട്ടു. രാഹുൽ ദ്രാവിഡിന്റെ ചിത്രം പങ്കുവെച്ചും ചിലർ ട്വീറ്റ് ചെയ്തു.
COVID 19 | കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് യുകെ; ഇനി മാസ്ക് നിർബന്ധമില്ല, എല്ലാം തുറക്കാം
അതേസമയം, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി അധികം വൈകാതെ തന്നെ രാഹുൽ ദ്രാവിഡ് എത്തുമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാനും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോച്ചുമായ ഡബ്ല്യു വി രാമൻ അഭിപ്രായപ്പെട്ടു. നിലവിൽ രവിശാസ്ത്രിയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം കോച്ച്.
ഏഴു വിക്കറ്റിന്റെ അനായാസജയമാണ് ശ്രീലങ്കയ്ക്ക് എതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം 36.3 ഓവറിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ക്യാപ്റ്റൻ ശിഖർ ധവാന്റെ 86 റൺസ്, അരങ്ങേറ്റ മത്സരം കളിക്കുന്ന ഇഷാൻ കിഷന്റെ 59 റൺസ്, പൃഥി ഷായുടെ 43 റൺസ് എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്.
ടോസ് നേടിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 262 റൺസ് എടുത്തത്. ലങ്കൻ നിരയിൽ നിന്ന് ആരും അർദ്ധ സെഞ്ച്വറി നേടിയില്ല. 43 റൺസ് എടുത്ത് പുറത്താകാതെ നിന്ന ചാമിക കരുണാരതേ ആണ് ശ്രീലങ്കക്ക് വേണ്ടി കൂടുതൽ റൺ നേടിയത്. ഇന്ത്യക്കായി കുൽദീപ്, ദീപക്ക് ചഹാർ, ചഹാൽ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.