ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് പിന്നാലെ കളിമതിയാക്കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. 92 മത്സരങ്ങളില്‍ നിന്ന് 430 വിക്കറ്റുകള്‍ വീഴ്ത്തിയ ഹെരാത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയുടെ ഏറ്റവും വലിയ വജ്രായുധമാണ്. ലോക ക്രിക്കറ്റിലെ പത്താമത്തെ വിക്കറ്റ് വേട്ടക്കാരനും ശ്രീലങ്കന്‍ താരങ്ങളിലെ രണ്ടാമനുമാണ് ഹെരാത്ത്. സഹതാരമായിരുന്ന സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ മാത്രമാണ് ഹെരാത്തിനു മുന്നിലുള്ള നാട്ടുകാരന്‍. 800 വിക്കറ്റുകളാണ് മുരളിയുടെ നേട്ടം.
രംഗന ഹെരാത്ത്
advertisement
'പിഴച്ചത് ഗോൾ കീപ്പർമാർക്ക്'; സമനിലക്കളിയുമായി കൊൽക്കത്തയും ജംഷഡ്പൂരും; ഗോളുകൾ കാണാം
ലോക ക്രിക്കറ്റിലെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മൂന്ന് താരങ്ങളെ മറികടക്കാനുള്ള സുവര്‍ണ്ണാവസരം മുന്നില്‍ നില്‍ക്കെയാണ് ഹെരാത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (431), സ്റ്റുവര്‍ട്ട് ബ്രോഡ് (433), കപില്‍ദേവ് (434) എന്നിവരാണ് താരത്തിന്‍രെ തൊട്ട് മുന്നിലുള്ളത്.
1999 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഹെരാത്തിന് മുരളീധരന്റെ പ്രതാപ കാലത്ത് അദ്ദേഹത്തിന്റെ പിന്നില്‍ മാത്രമായിരുന്നു ടീമിലെ സ്ഥാനം. മുരളീധരന്‍ വിരമിച്ച ശേഷം 2010 ലാണ് ഹെരാത്ത് ടീമിന്റെ അവിഭാജ്യഘടകമായി മാറുന്നത്. 1999 ല്‍ ഓസീസിനെതിരെ അരങ്ങേറ്റം കുറിച്ച ഗാലെയില്‍ തന്നെയാണ് നാല്‍പ്പത് കാരന്റെ വിരമിക്കല്‍ ടെസ്റ്റും നടക്കുന്നത്.