15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത് 33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍വെച്ച്. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍.
advertisement
Also See- Video| സന്തോഷ് ട്രോഫി മലപ്പുറം വിട്ടുപോകില്ല; ഓർമകൾ പങ്കുവെച്ച് ഗോൾകീപ്പർ മിഥുൻ
മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്. കളി കാണാൻ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തവര്‍ നാലു മണി മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടതാണ്. ടിക്കറ്റുകള്‍ എടുത്തവര്‍ സ്റ്റേഡിയത്തിന് 7.30ന് മുമ്പായി അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തില്‍ എത്തിചേരേണ്ടതാണ്. 7.30 ന് ശേഷം സ്‌റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതായിരിക്കും.
തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ഫൈനലിന്റെ ഓഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന വൈകിട്ട് 4 മണിക്ക് തന്നെ ആരംഭിക്കും. പതിവ് പോലെ സ്റ്റേഡിയത്തിന് സമീപം ഓഫ്‌ലൈൻ ടിക്കറ്റുകളുടെ കൗണ്ടർ സജീവമായിരിക്കും. ഫൈനല്‍ കാണാനെത്തുന്ന 6 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാണ്.
