ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിലെ രാഹുലിന്റെ ദയനീയ പ്രകടനവും കോഹ്ലിക്കു തുണയായി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ട് രോഹിത് ശർമ ഈ ലിസ്റ്റിൽ 14ആം സ്ഥാനത്തെത്തി. അവസാന മൽസരത്തിൽ ഇന്ത്യൻ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്ത രോഹിത്തും കോഹ്ലിയും ചേർന്ന് 96 റൺസ് നേടുകയും അതോടൊപ്പം മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിനു തോൽപ്പിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.
762 റേറ്റിങ് പോയിന്റുമായാണ് കോഹ്ലി നാലാം സ്ഥാനത്തു നില്‍ക്കുന്നത്. തൊട്ടു പിന്നിൽ അഞ്ചാം സ്ഥാനത്തുള്ള രാഹുലിന് 743 പോയിന്റാണുള്ളത്. ആദ്യ മൂന്നു റാങ്കുകളില്‍ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പറയത്തക്ക പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെ നമ്പര്‍ വണ്‍ റാങ്കില്‍ തുടരുകയാണ്. 892 ആണ് മലാന്റെ റേറ്റിങ് പോയിന്റ്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (830), പാകിസ്താന്‍ നായകൻ ബാബര്‍ അസം (801) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.
advertisement
Also Read- NewZealand Vs Bangladesh | തമീമിനെ പുറത്താക്കാൻ നീഷമിന്‍റെ ഫുട്ബോൾ വിദ്യ!
ആദ്യ പത്തു സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്ന് മറ്റാരും ഇടം പിടിച്ചിട്ടില്ല. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളുടെ രണ്ടു വീതം കളിക്കാര്‍ ആദ്യ പത്തിലുണ്ട്. ഇന്ത്യയുടെ ശ്രേയസ് അയ്യരും, റിഷഭ് പന്തും, സൂര്യകുമാർ യാദവും തങ്ങളുടെ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്തത് കോഹ്ലിയായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 231 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. 115.50 എന്ന മികച്ച ശരാശരിയും 147.13 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പരമ്പരയിലെ താരവും കോഹ്ലി ആയിരുന്നു. രാഹുലാകട്ടെ നാലു ഇന്നിങ്‌സുകളില്‍ നിന്നും ആകെ നേടിയത് 15 റണ്‍സായിരുന്നു. രണ്ടു കളികളില്‍ പൂജ്യം റണ്ണിനും, ഒരു കളിയിൽ ഒരു റണ്ണിനുമാണ് താരം പുറത്തായത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 14 ആയിരുന്നു.
അതേസമയം, ടി20 ബൗളര്‍മാരുടെ പുതിയ റാങ്കിങില്‍ ഇന്ത്യയുടെ ഒരു ബൗളര്‍ പോലും ആദ്യ പത്തില്‍ ഇല്ലെന്നത് ആരാധകരെ നിരാശരാക്കി. ദക്ഷിണാഫ്രിക്കയുടെ തബ്രെയ്‌സ് ഷാംസിയാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്. ഭുവനേശ്വർ കുമാർ 21 സ്ഥാനങ്ങൾ ഉയർന്ന് 24ആം റാങ്കിലും, ഹാർദിക് പാണ്ട്യ 47 സ്ഥാനങ്ങൾ ഉയർന്ന് 78ആം റാങ്കിലും എത്തിയിട്ടുണ്ട്.
News summary: Virat Kohli, Rohit Sharma move up in ICC T20 rankings.
