വെല്ലിങ്ടണില്‍ പ്ലങ്കറ്റ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വെല്ലിങ്ടണും ഒട്ടാഗോ വോള്‍ട്ട്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ദൗര്‍ഭാഗ്യകരവും അതിലേറെ രസകരവുമായ റണ്ണൗട്ട്. രണ്ടാമത്തെ റണ്ണിനായുള്ള ഓട്ടത്തിനിടെ രണ്ടു ബാറ്റ്സ്മാന്‍മാരും മൈതാനത്ത് തെന്നി വീണതാണ് വിക്കറ്റ് വീഴ്ചയ്ക്ക് കാരണമായത്.
അസർ അലിയുടെ ആ 'റണ്ണൗട്ട്'; അന്തംവിട്ട് ക്രിക്കറ്റ് ലോകം
ഒട്ടാഗോ വോള്‍ട്ട്സ് ആറിന് 114 എന്ന നിലയിയില്‍ മില്‍ക്കേയായിരുന്നു രസകരമായ സംഭവം. വെല്ലിങ്ടണിന്റെ ഹമീഷ് ബെനറ്റിന്റെ പന്ത് മൈക്കല്‍ റിപ്പണ്‍ സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച് റണ്ണിനായി ഓടി. രണ്ട് റണ്‍സിനുള്‌ല സാധ്യതയുള്‌ലതിനാല്‍ തന്നെ റിപ്പണും സഹതാരം നഥാന്‍ സ്മിത്തും മറിച്ചൊന്നും നോക്കാതെ ഓടുകയും ചെയ്തു. എന്നാല്‍ രണ്ടാം റണ്ണിനായി ഓടിയ റിപ്പണ്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ തെന്നി വീഴുകയായിരുന്നു.
advertisement
അരങ്ങേറ്റത്തിൽ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി ഓസ്ട്രേലിയൻ താരം- വീഡിയോ
മറുഭാഗത്ത് നിന്ന് സ്മിത്ത് ഇത് ശ്രദ്ധിക്കാതെ രണ്ടാം റണ്ണിനായി ഓടുകയും ചെയ്തു. പിച്ചിന്റെ മധ്യത്തില്‍ എത്തുമ്പോഴാണ് റിപ്പണ്‍ വീണുകിടക്കുന്നത് സ്മിത്ത് കാണുന്നത്. ഉടന്‍ തിരിഞ്ഞോടാന്‍ ശ്രമിച്ച സ്മിത്തും മൈതാനത്ത തെന്നി വീണു. പന്ത് കൈയ്യില്‍ കിട്ടിയ വിക്കറ്റ് കീപ്പര്‍ ലോച്ചി ജോണ്‍സ് സ്‌റഅറംപ് ചെയ്യുകയും ചെയ്തു. താരങ്ങള്‍ മൈതാനത്ത് വീണുകിടക്കുമ്പോള്‍ കിട്ടിയ വിക്കറ്റ് ആഘോഷിക്കണോയെന്നറിയാതെ നില്‍ക്കുകയായിരുന്നു വെല്ലിങ്ടണ്‍ താരങ്ങള്‍.