അമേരിക്കൻ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സറാണ് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ 67 കിലോമീറ്റർ നീളമുള്ള റഷ്യൻ സൈനികവ്യൂഹം നീങ്ങുന്നത് പുറത്തു വിട്ടത്. യുക്രെയിനിൽ റഷ്യ നടത്തുന്ന സൈനിക നീക്കത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതാണ് ചിത്രങ്ങൾ. ഫെബ്രുവരി 28 ന് പകർത്തിയ ചിത്രങ്ങളാണിത്.
Also Read- 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി
റഷ്യയുടെ റോക്കറ്റ് ആക്രണത്തിൽ 70 ൽ അധികം സൈനികരും ഷെല്ലാക്രമണങ്ങളിൽ ഡസനോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ സൈനിക വ്യൂഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നത്.
advertisement
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യ യുക്രെയിനു മേൽ നടത്തുന്നത്. റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 350 ഓളം പൗരന്മാർ കൊല്ലപ്പെട്ടതായി യുക്രൈൻ പുറത്തു വിട്ട കണക്കുകൾ പറയുന്നു.
റഷ്യ ആക്രമണം കടുപ്പിച്ചതോടെ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം കീവ് വിടാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാനാണ് എംബസിയുടെ നിര‍്ദേശം.