അതേസമയം, ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ട്രംപ് തന്റെ സ്വരത്തിൽ മാറ്റം വരുത്തുകയും ചെയ്തു. "എന്നിരുന്നാലും, ഇപ്പോൾ നമുക്ക് പൂർണമായ ഭരണമാറ്റം ലഭിച്ചിരിക്കുന്നു, അവിടെ വ്യത്യസ്തവും മിടുക്കരുമായ, തീവ്ര ചിന്താഗതിയില്ലാത്തവരും നിലനിൽക്കുന്ന സാഹചര്യത്തിൽ വിപ്ലവകരമായ എന്തെങ്കിലും അത്ഭുതങ്ങൾ നടന്നേക്കാം, ആർക്കറിയാം?" അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി. "ലോകത്തിന്റെ ദീർഘവും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമ്മൾ അത് കണ്ടെത്തും."
ഇറാൻ പതിറ്റാണ്ടുകളായി കൊള്ളയും അഴിമതിയും മരണവുമാണ് വിതയ്ക്കുന്നതെന്ന് ആരോപിച്ച പ്രസിഡന്റ്, അത്തരം പ്രവൃത്തികളുടെ '47 വർഷങ്ങൾ' ഇന്ന് അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.
advertisement
ഇതും വായിക്കുക: സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
അതിനിടെ, ഇറാനിൽ യുഎസ് അതിന്റെ സൈനിക ലക്ഷ്യങ്ങൾ വലിയതോതിൽ കൈവരിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനെ പിന്തുണയ്ക്കാൻ ഹംഗറി സന്ദർശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. "വളരെ പെട്ടെന്നുതന്നെ ഈ യുദ്ധം അവസാനിക്കും... അതിന്റെ സ്വഭാവം ഇറാനികളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഇന്ന് രാത്രി 8 മണിയോടെ ഇറാനിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവർ ശരിയായ തീരുമാനം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," വാൻസ് പറഞ്ഞു.
ഇറാനിലെ ഖാർഗ് ദ്വീപിനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകൾ. എന്നാൽ, ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് മുന്നറിയിപ്പിന് മുന്നിലും ഇറാൻ വഴങ്ങുന്ന ലക്ഷണമില്ല.
അന്താരാഷ്ട്ര മധ്യസ്ഥർ മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ നിർദേശം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപും ഇറാനും വ്യക്തമാക്കി. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നിവർ മധ്യസ്ഥത വഹിച്ച പ്ലാൻ "പ്രധാനപ്പെട്ടതാണ്" എന്ന് നേരത്തെ പറഞ്ഞ ട്രംപ്, പിന്നീട് അത് പോരാ എന്ന് തിരുത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും വെടിനിർത്തൽ നിർദ്ദേശം തള്ളുകയും സംഘർഷത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്ന് നിലപാടെടുക്കുകയും ചെയ്തു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, വെടിനിർത്തൽ പ്ലാൻ അനുസരിച്ച് ഇറാൻ ഓരോ കപ്പലിൽ നിന്നും ഏകദേശം 2 ദശലക്ഷം ഡോളർ ഈടാക്കി കടലിടുക്ക് തുറന്നുകൊടുക്കണമായിരുന്നു.
Summary: U.S. President Donald Trump has issued a chilling ultimatum to Iran, warning that a "whole civilization" could be destroyed as his deadline for the reopening of the Strait of Hormuz looms. In a series of social media posts, Trump balanced dire threats of destruction with the possibility of a "revolutionary" positive outcome, hinting at a potential regime change involving less radical leadership.
