ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന പെൺകുട്ടി സെപ്റ്റംബർ 16ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. പ്രക്ഷോഭത്തിന്റെ പേരിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു യുവാവിനെയും തൂക്കിലേറ്റിയിരുന്നു.
“നീതിപൂർവമല്ലാത്ത വിചാരണയ്ക്ക് ശേഷം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചാണ് റഹ്നാവാർദിന് വധശിക്ഷ വിധിച്ചത്. ഈ കുറ്റകൃത്യം കാരണം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,” നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം ട്വീറ്റ് ചെയ്തു.
advertisement
Also Read- ഇറാനിലെ മതപ്പൊലീസിനെതിരെ പ്രതിഷേധിച്ചതിന് ആദ്യം അറസ്റ്റിലായ മൊഹ്സെൻ ഷെക്കാരിയെ തൂക്കിക്കൊന്നു
“ആയിരക്കണക്കിന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഒരു ഡസൻ വധശിക്ഷകൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ കൂട്ടത്തോടെ വധിക്കുന്നതിനുള്ള ഗുരുതരമായ അപകടമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം 31 പ്രവിശ്യകളിലെയും 161 നഗരങ്ങളിലേക്ക് അവർ വ്യാപിച്ചു, 1979 ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരിടേണ്ടി വന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
Also Read- ലോകകപ്പിലെ ഇറാന്റെ തോൽവി ആഘോഷിച്ച യുവാവിനെ ഇറാൻ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി
ഇറാൻ നേതാക്കൾ പ്രതിഷേധങ്ങളെ രാജ്യത്തിന്റെ വിദേശ ശത്രുക്കൾ പ്രേരിപ്പിച്ച “കലാപം” ആയി ചിത്രീകരിച്ചു. എന്നിരുന്നാലും, പ്രതിഷേധക്കാരിൽ ഭൂരിഭാഗവും നിരായുധരും സമാധാനപരവുമാണ്.
ഇതുവരെ, കുറഞ്ഞത് 488 പ്രതിഷേധക്കാരെ സുരക്ഷാ സേന കൊല്ലുകയും 18,259 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 62 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.