അതിരാവിലെ "അമേരിക്കൻ-സയണിസ്റ്റ് വിഭാഗം നടത്തിയ ഭീരുത്വപരമായ തീവ്രവാദി ആക്രമണത്തിൽ" നൈനി രക്തസാക്ഷിത്വം വരിച്ചതായി ഐആർജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ സെപാ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്. "നമ്മുടെ മിസൈൽ വ്യവസായം കുറ്റമറ്റതാണ്... യുദ്ധസാഹചര്യത്തിലും മിസൈൽ ഉൽപ്പാദനം തുടരുന്നതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ട" എന്ന് നൈനി പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ആഴ്ച ഇറാന്റെ ഭരണ-സൈനിക നേതൃത്വത്തിന് ഏൽക്കുന്ന നാലാമത്തെ വലിയ ആഘാതമാണിത്. മുതിർന്ന ഉദ്യോഗസ്ഥരായ അലി ലാറിജാനി, ഗുലാംറെസ സുലൈമാനി, രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
advertisement
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ ഇറാന്റെ 'സൗത്ത് പാർസ്' ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ വലിയ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ ഊർജ നിലയങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതോടെ മേഖലയിലെ സംഘർഷം രൂക്ഷമാവുകയും ആഗോള എണ്ണവില വർധിക്കുകയും ചെയ്തു.
യുദ്ധം 21-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സൈനിക നടപടികൾ കൂടുതൽ തീവ്രമാകുകയാണ്. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രിയെ വധിച്ചതിന് പിന്നാലെ, ഇനിയും കൂടുതൽ "സർപ്രൈസുകൾ" ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: In a major blow to Tehran, the spokesperson for Iran’s Islamic Revolutionary Guard Corps (IRGC), Ali Mohammad Naini, was killed in an early morning airstrike on Friday. Iranian officials labeled the attack a "cowardly terrorist act" by US and Israeli forces. Naini's death follows the targeted killings of three other top Iranian officials this week, including the Intelligence Minister. The conflict has reached a critical stage as Israel targets Iran’s South Pars gas field, and Iran retaliates against Gulf energy infrastructure, leading to a 21-day escalation that has destabilized global energy markets.
