ആക്രമണത്തിന് തൊട്ടുമുമ്പായി തിങ്കളാഴ്ച ലാറിജാനി മുസ്‌ലിം രാഷ്ട്രങ്ങൾക്കായി ഒരു സന്ദേശം നൽകിയിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിൽ ഇറാൻ ഒറ്റപ്പെടുമ്പോൾ എന്തുകൊണ്ടാണ് മുസ്‌ലിം രാജ്യങ്ങൾ തങ്ങളെ പിന്തുണയ്ക്കാത്തതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സാഹചര്യം അദ്ദേഹം തന്റെ കുറിപ്പിൽ പരാമർശിച്ചു.
യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകർത്തു. ഇതിനെത്തുടർന്ന് എണ്ണവില കുതിച്ചുയരുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്തു. ഇറാനിലും ലബനനിലുമായി ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ തങ്ങളുടെ വ്യോമാക്രമണങ്ങൾ തെഹ്‌റാനിലും ലബനനിലും ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ തരിച്ചടിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ മേഖല അതീവ ജാഗ്രതയിലാണ്.
advertisement
