Also Read- ഉയിഗൂര്‍ മുസ്ലിം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി ‘അനാഥരായി’ വളർത്തുന്നു
സംഭവത്തെ തുടർന്ന് കറാച്ചിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ളതാണ് കൈസറിന്റെ വധമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാർത്ഥിയായ ഫാറൂഖ് ഷക്കീറിന്റെ (10) നില ഗുരുതരമായി തുടരുന്നു.
Also Read- നബിദിനാഘോഷത്തിനിടെ പാകിസ്ഥാനില്‍ രണ്ട് പള്ളികളിൽ ചാവേർ ആക്രമണത്തിൽ മരണം 58; നൂറിലേറെപേർക്ക് പരിക്ക്
advertisement
2022 മാർച്ച് മുതൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്ന ഭീകരരുടെ എണ്ണം 17 ആയി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ കാണാതായതിന് പിന്നാലെയാണ് കൈസർ ഫാറൂഖിനെ കൊലപാതകം. സെപ്റ്റംബർ 26 മുതലാണ് കമാലുദ്ദീനെ കാണാതാകുന്നത്. പെഷവാറില്‍ വച്ച് കാറിലെത്തിയ അജ്ഞാത സംഘം കമാലൂദ്ദീനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Summary: A close aide of the 26/11 Mumbai attack mastermind, Hafiz Saeed, was reportedly shot dead in Karachi, according to unconfirmed reports. Qaiser Farooq was gunned down by “unknown men” in Karachi. Farooq was a close associate of the Lashkar-e-Taiba (LeT) leader.