TRENDING:

ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യം; ഗ്ലോബൽ ടെററിസം ഇൻഡക്സിൽ പാകിസ്ഥാൻ ഒന്നാമത് 

Last Updated:

തുടർച്ചയായ ആറാം വർഷമാണ് പാകിസ്ഥാനിൽ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിക്കുന്നത്

advertisement
പതിറ്റാണ്ടുകളായി ഭീകരവാദത്തെ വളർത്തുന്നു എന്ന ആരോപണം നേരിടുന്ന പാകിസ്ഥാൻ ഇപ്പോൾ അതിന്റെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട്. 2026-ലെ ആഗോള ഭീകരവാദ സൂചികയിൽ( ഗ്ലോബൽ ടെററിസം ഇൻഡക്സിൽ (GTI)) ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഒന്നാമതെത്തി. 2025-ൽ ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് പാകിസ്ഥാൻ. 1,139 മരണങ്ങൾ, 1,045 ആക്രമണങ്ങൾ, 1,595 പേർക്ക് പരിക്ക്, 655 പേരെ ബന്ദികളാക്കൽ എന്നിവയാണ് ഭീകരവാദം കാരണം 2025ൽ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്.
News18
News18
advertisement

8.574 സ്കോറോടെ മറ്റ് രാജ്യങ്ങളെ പിന്നിലാക്കിയാണ് പാകിസ്ഥാൻ പട്ടികയിൽ ഒന്നാമതായത്. തുടർച്ചയായ ആറാം വർഷമാണ് പാകിസ്ഥാനിൽ ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിക്കുന്നത്. 2025-ൽ ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലെല്ലാം സാഹചര്യം മെച്ചപ്പെട്ടപ്പോൾ, സ്ഥിതിഗതികൾ വഷളായ ഒരേയൊരു രാജ്യം പാകിസ്ഥാനാണ്. രാജ്യത്തെ ആകെ ആക്രമണങ്ങളുടെ 74 ശതമാനവും മരണങ്ങളുടെ 67 ശതമാനവും റിപ്പോർട്ട് ചെയ്തത് ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ്.

തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ആണ് അക്രമങ്ങൾക്ക് പിന്നിലെ പ്രധാന ഗ്രൂപ്പ്. 2025-ൽ നടന്ന 595 ആക്രമണങ്ങൾക്കും 637 മരണങ്ങൾക്കും ടിടിപി ഉത്തരവാദികളാണ്. ഇത് രാജ്യത്തെ ആകെ മരണസംഖ്യയുടെ 56 ശതമാനമാണ്.  കൊലപാതകങ്ങൾ 450 ശതമാനം വർദ്ധിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ മരണസംഖ്യ ഉയരുകയും ചെയ്തു. ടിടിപി ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും തുടങ്ങിയിട്ടുണ്ട്. ഏകദേശം 6,000 മുതൽ 6,500 വരെ ടിടിപി ഭീകരർ അഫ്ഗാനിസ്ഥാനിലിരുന്ന് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്നു. ഇത്തരം ആക്രമണങ്ങളിൽ 85 ശതമാനവും അഫ്ഗാൻ അതിർത്തിയുടെ 10 മുതൽ 50 കിലോമീറ്റർ പരിധിയിലാണ് നടക്കുന്നത്.

advertisement

താലിബാൻ, ഹഖാനി ശൃംഖല, അൽ-ഖ്വയ്ദ, ടിടിപി തുടങ്ങിയ ഗ്രൂപ്പുകൾക്ക് പതിറ്റാണ്ടുകളായി സുരക്ഷിത താവളമായി പ്രവർത്തിച്ചിരുന്ന പാകിസ്ഥാനിലെ ഗോത്രമേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് ജിടിഐ റിപ്പോർട്ട് വിശകലനം ചെയ്യുന്നു. ഡ്യൂറൻഡ് ലൈനിന് ഇരുവശവുമുള്ള പഷ്തൂൺ വംശജരുടെ സാന്നിധ്യം ഭീകരർക്ക് അതിർത്തി കടന്നുള്ള സഞ്ചാരം എളുപ്പമാക്കി. അഫ്ഗാൻ അഭയാർത്ഥി ക്യാമ്പുകളിൽ പാകിസ്ഥാൻ സ്ഥാപിച്ച മദ്രസകൾ പിന്നീട് താലിബാനിലും ടിടിപിയിലും ചേർന്ന വ്യക്തികളുടെ ആശയപരമായ കേന്ദ്രങ്ങളായി മാറി. 2021-ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ ടിടിപിക്ക് അവിടെ സുരക്ഷിതമായ സങ്കേതം ലഭിച്ചു. ടിടിപിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും അഫ്ഗാൻ താലിബാൻ അത് നിരസിച്ചു.

advertisement

1990-കളിൽ പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ രൂപപ്പെടുത്തിയ 'നല്ല താലിബാൻ', 'ചീത്ത താലിബാൻ' എന്ന വിഭജനത്തിന്റെ തിരിച്ചടിയാണ് നിലവിലെ സാഹചര്യം. ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമെതിരെ ഉപയോഗിക്കാൻ കഴിയുന്നവരെ നല്ല താലിബാനെന്നും പാകിസ്ഥാൻ ഭരണകൂടത്തെ ആക്രമിക്കുന്നവരെ ചീത്ത താലിബാനെന്നുമാണ് അവർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഈ വേർതിരിവ് ഇപ്പോൾ തകർന്നതായി റിപ്പോർട്ട് പറയുന്നു.

2025 മാർച്ചിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഒരു പാസഞ്ചർ ട്രെയിൻ പിടിച്ചെടുത്ത് 442 പേരെ ബന്ദികളാക്കിയത് ആ വർഷത്തെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു. ബിഎൽഎയുടെ പോരാട്ടം ഇപ്പോൾ പാകിസ്ഥാൻ സുരക്ഷാ സേനയെയും ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി (CPEC) ബന്ധപ്പെട്ട ചൈനീസ് പൗരന്മാരെയും ലക്ഷ്യം വയ്ക്കുന്ന ആന്റി-സ്റ്റേറ്റ് ഭീകരവാദമായി മാറിയിരിക്കുകയാണ്

advertisement

ലഷ്കർ-ഇ-തൊയ്ബയെയോ ജെയ്‌ഷെ മുഹമ്മദിനെയോ കുറിച്ച് ജിടിഐ റിപ്പോർട്ടിൽ പരാമർശമില്ലെങ്കിലും, ഭീകരർക്ക് സുരക്ഷിത താവളം നൽകുന്ന രാഷ്ട്രീയവും അതിർത്തിയിലെ അയഞ്ഞ നിയന്ത്രണങ്ങളും ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന ആശങ്കകളെ ശരിവെക്കുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യ-പാക് ബന്ധത്തെ കൂടുതൽ വഷളാക്കിയതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാകിസ്ഥാന്റെ നിലവിലെ പ്രതിസന്ധി ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടോ നിർഭാഗ്യം കൊണ്ടോ ഉണ്ടായതല്ല, മറിച്ച് മാറിമാറി വന്ന സർക്കാരുകളും സൈനിക നേതൃത്വവും എടുത്ത തെറ്റായ നയപരമായ തീരുമാനങ്ങളുടെ ഫലമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2013-ൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ സൈനിക നടപടികളിലൂടെ അക്രമം കുറയ്ക്കാൻ പാകിസ്ഥാന് കഴിഞ്ഞിരുന്നു, എന്നാൽ ആറ് വർഷമായി മരണസംഖ്യ ഉയരുന്നത് സൂചിപ്പിക്കുന്നത് പഴയ തന്ത്രങ്ങൾ ഇനി ഫലിക്കില്ല എന്നാണ്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യം; ഗ്ലോബൽ ടെററിസം ഇൻഡക്സിൽ പാകിസ്ഥാൻ ഒന്നാമത് 
Open in App
Home
Video
Impact Shorts
Web Stories