സയിദീ മുസ്തഫ അൻവറിനെതിരെ പാകിസ്ഥാനിലെ അഴിമതി വിരുദ്ധ അന്വേഷണ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) ഇക്കഴിഞ്ഞ 19ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അനധികൃതമായി എംബസി കെട്ടിടം വിൽപന നടത്തിയതിലൂടെ പത്ത് കോടിയോളം രൂപ (1.32 മില്യൺ അമേരിക്കൻ ഡോളർ) അൻവർ സ്വന്തമാക്കിയെന്നാണ് അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞത്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട വിൽപനക്കായി അൻവർ പരസ്യം നൽകിയതെന്നും കോടതി രജിസ്ട്രാറിന് സമർപ്പിച്ച രേഖകളിൽ പറയുന്നു. അൻവർ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
Also Read- 'മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും': പാക് റെയിൽവേ മന്ത്രി
ജക്കാർത്തയിൽ സ്ഥാനപതിയായി നിയമിതനായതുമുതൽ കെട്ടിടം വിൽക്കാനുള്ള നടപടികൾ അൻവർ ആരംഭിച്ചുവെന്ന് എൻഎബി ചൂണ്ടിക്കാട്ടുന്നു. വിൽപന നടപടികൾ തുടങ്ങിയശേഷമാണ് അൻവർ ഇങ്ങനെയൊരു ശുപാർശ മന്ത്രാലയത്തിന് സമർപ്പിച്ചത്. അതേസമയം, തങ്ങളുടെ അറിവോടെയല്ലാതെ കെട്ടിടം വിൽക്കാൻ പാടില്ലെന്ന് മന്ത്രാലയം പലതവണ കത്തിലൂടെ അൻവറിനെ അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അൻവർ വിൽപനയുമായി മുന്നോട്ടുപോവുകയായിരുന്നു.
Also Read- Mehwish Hayat| അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ കാമുകിയായ സുന്ദരിയെ അറിയാം
മുൻ സ്ഥാനപതി അടക്കമുള്ളവര്‍ക്കെതിരായ അഴിമതി കേസുകളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ എൻഎബി കാലതാമസം വരുത്തുന്നുവെന്ന് പാക് സുപ്രീംകോടതി കഴിഞ്ഞ മാസം കുറ്റപ്പെടുത്തിയിരുന്നു. രജിസ്ട്രാർ ഓഫീസിലെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ബന്ധപ്പെട്ട ജഡ്ജിക്ക് കൈമാറും.എന്തായാലും പുതിയ വിവാദം ഇസ്ലാമാബാദിനെ ഞെട്ടിച്ചിരിക്കുകയാണ്.
