TRENDING:

ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധം: 130 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; 1000ത്തോളം പേർ അറസ്റ്റിൽ

Last Updated:

പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബിൽ നിന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ ഇതുവരെ ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പാകിസ്ഥാനിലെ പഞ്ചാബിൽ നിന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. ‘945 നിയമലംഘകരെയും അക്രമികളെയും പ്രവിശ്യയിൽ നിന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്തു,” ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധത്തിൽ 130 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യയിലെ ക്രമസമാധാന നില നിലനിർത്തണമെന്ന് പഞ്ചാബിലെ താൽക്കാലിക ഗവൺമെന്റ് പാകിസ്ഥാൻ സൈന്യത്തോട് അഭ്യർത്ഥിച്ചു.
advertisement

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാനായി ബുധനാഴ്ച തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തെ പ്രത്യേക കോടതിയിൽ ഹാജരായപ്പോഴാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഖാനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇസ്ലാമാബാദിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലാഹോറിലെ വസതിയിലേക്കുള്ള വഴികളും തടഞ്ഞിട്ടുണ്ട്.

Also read-ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം; സൈനിക ആസ്ഥാനത്തിന് നേരെ കല്ലേറ്

advertisement

സുരക്ഷാ സേനയും പിടിഐ അനുഭാവികളും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 12-ൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖാന്റെ പാർട്ടി അവകാശപ്പെട്ടു.അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത പരന്നതോടെ ഖാന്റെ 4,000ത്തോളം വരുന്ന അനുയായികൾ ലാഹോറിലെ ഉന്നത പ്രാദേശിക കമാൻഡറുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയും ജനലുകളും വാതിലുകളും തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.

പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ കത്തിക്കുകയും പ്രധാന റോഡുകൾ ഉപരോധിക്കുകയും ചെയ്തു. റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിലെ സൈനിക ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റും പ്രതിഷേധക്കാർ തകർത്തു.വിശാലമായ കെട്ടിടത്തിനുള്ളിൽ നൂറുകണക്കിന് പ്രകടനക്കാർ ഖാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. തുറമുഖ നഗരമായ കറാച്ചിയിൽ ഒരു പ്രധാന റോഡിൽ തടിച്ചുകൂടിയ നൂറുകണക്കിന് ഖാൻ അനുകൂലികളെ പിരിച്ചുവിടാൻ പോലീസ് ബാറ്റൺ വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിന് പുറമെ, ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പ്രതിഷേധക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സംശയിക്കുന്നു.

advertisement

Also read- പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; നടപടി ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാർ, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ സമാനമായ അക്രമങ്ങൾക്കിടയിൽ 15 ഓളം പേർക്ക് പരിക്കേറ്റു.2018 ൽ അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ തന്റെ ഭരണകാലത്തുടനീളം തനിക്ക് ലഭിച്ച നിരവധി സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. തോഷഖാന എന്ന സ്റ്റേറ്റ് ഡിപ്പോസിറ്ററിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് തനിക്ക് ലഭിച്ച വിലകൂടിയ ഗ്രാഫ് റിസ്റ്റ് വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വന്തം ലാഭത്തിനായി വിറ്റു എന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള പ്രധാന ആരോപണം.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധം: 130 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്; 1000ത്തോളം പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories