“ആനന്ദം ദൈവത്തിൽ നിന്ന് നേരിട്ട് വരുന്നതാണ്. അത് കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റെന്തെങ്കിലുമാണോ എന്ന വ്യത്യാസമില്ല. അത് തികച്ചും ദൈവികമാണ്." ഫ്രാൻസിസ് മാർപാപ്പയുമായുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പെട്രിനിയുടെ 'ടെറഫ്യൂചുറ' എന്ന പുസതകത്തിൽ പറയുന്നു. ഭക്ഷണത്തിന്റെ ആനന്ദവും ലൈംഗിക സുഖവും ദൈവത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും മാർപാപ്പ വ്യക്തമാക്കുന്നു.
മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദത്തെ സഭ അപലപിക്കുന്നുണ്ടെങ്കിലും മറുവശത്ത് മനുഷ്യത്വപരവും ധാർമികവുമായ ആനന്ദത്തെ ഉൾക്കൊള്ളണമെന്നും മാർപാപ്പ പറഞ്ഞു.
advertisement
ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യകരമാകുന്നു. അതുിപോലെ ലൈംഗിക സുഖം പ്രണയത്തെ മനോഹരമാക്കുന്നു. അത് ജീവി വർഗത്തിന്റെ നിലനിൽപിന് ഉറപ്പുനൽകുന്നുവെന്നും മാർപാപ്പ പറഞ്ഞു. അമിതമായ ധാർമികതയ്ക്ക് ഇപ്പോൾ സഭയിൽ സ്ഥാനമില്ലെന്നും ഇതിനെ എതിർക്കുന്ന കാഴ്ചപ്പാടുകൾ ഈ ചരിത്രത്തിൽ പലപ്പോഴും ദേഷം വരുത്തിയിട്ടുണ്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
