ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലളിതമായ ഒരു സൈനിക നീക്കം മാത്രമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ഇതിനായി ചൈനയും ജപ്പാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും നാറ്റോ രാജ്യങ്ങൾക്ക് ഇതിനുള്ള ധൈര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളെപ്പോലെ അമേരിക്കയെ നേരിട്ട് ബാധിക്കുന്നില്ലെന്നും അതിനാൽ ഈ പാത സുരക്ഷിതമാക്കാനുള്ള പ്രധാന ഉത്തരവാദിത്തം അതിനെ കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധത്തെത്തുടർന്ന് ഈ പാത അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ആഗോള എണ്ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി വിലയിരുത്തുന്നു.
advertisement
