TRENDING:

കീവ് മുതല്‍ ടെഹ്‌റാന്‍ വരെ; യുദ്ധമേഖലകളില്‍ ഇത്രയേറെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?

Last Updated:

ചൈന, കീവ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ പഠനത്തിനായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിമാനം കയറുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ഡോക്ടറാകാന്‍ മോഹിച്ച് ഇന്ത്യയില്‍ നിന്ന് മറ്റുരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നവര്‍ ഏറെയാണ്. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടാൻ സൗകര്യങ്ങളുണ്ടെങ്കിലും മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളുന്നതിനുള്ള സംവിധാനം നിലവില്‍ ഇവിടെയില്ല. അതിനാല്‍ ചൈന, കീവ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ പഠനത്തിനായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിമാനം കയറുന്നത്.
യുക്രൈന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുക്കുന്നതിനായി ഓരോ വര്‍ഷവും 25,000 വിദ്യാര്‍ഥികളാണ് ഇന്ത്യ വിടുന്നത്
യുക്രൈന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുക്കുന്നതിനായി ഓരോ വര്‍ഷവും 25,000 വിദ്യാര്‍ഥികളാണ് ഇന്ത്യ വിടുന്നത്
advertisement

എന്താണ് സംഭവിക്കുന്നത്?

ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തിപ്രാപിച്ചതോടെ ഏകദേശം 1500 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോഴും സമാനമായ സ്ഥിതിവിശേഷമുണ്ടായിരുന്നു. സംഘര്‍ഷം വ്യാപിച്ചതോടെ ഇസ്രയേലിലും ഏകദേശം 1200 മുതല്‍ 1500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

എന്തിനാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്?

യുക്രൈന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുക്കുന്നതിനായി ഓരോ വര്‍ഷവും 25,000 വിദ്യാര്‍ഥികളാണ് ഇന്ത്യ വിടുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

advertisement

ചെലവ് കുറവ്: ചില രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം അല്‍പം ചെലവ് കുറഞ്ഞതാണ്. ഇന്ത്യയിലെ സ്വകാര്യ കോളേജുകളിലുള്ളതിനേക്കാള്‍ വളരെയധികം കുറഞ്ഞ ചെലവ് മാത്രം മതി ഈ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന്.

അഡ്മിഷന്‍ വേഗത്തില്‍ ലഭിക്കുന്നു: ഈ രാജ്യങ്ങളില്‍ അഡ്മിഷന്‍ വേഗത്തില്‍ ലഭിക്കുന്നു. മെഡിക്കല്‍ ബിരുദമെടുക്കാന്‍ താത്പര്യപ്പെടുന്ന വളരെ കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നതാണ് കാരണം.

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ?

1. വളരെയധികം വിദ്യാര്‍ഥികള്‍, കുറഞ്ഞ സീറ്റ്

ഓരോ വര്‍ഷവും ഇന്ത്യയില്‍ 22 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇത് പാരീസിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും. എന്നാല്‍, ഇന്ത്യയില്‍ 90,000 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണുള്ളത്.

advertisement

നീറ്റ് പരീക്ഷ പാസായാലും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പുറത്താകും. അവര്‍ എന്ത് ചെയ്യും? വിദേശരാജ്യങ്ങളാണ് പിന്നെ അവര്‍ക്ക് മുന്നിലുള്ള ഓപ്ഷന്‍.

2. സ്വകാര്യ കോളേജുകളിലെ ഉയര്‍ന്ന ഫീസ്

ഒരു സ്വകാര്യ കോളേജില്‍ മാനേജ്‌മെന്റ് ക്വോട്ടയിലോ എന്‍ആര്‍ഐ ക്വോട്ടയിലോ സീറ്റ് കിട്ടിയാല്‍ പോലും ചെലവ് 1.4കോടി രൂപയോളമാകും.

സാധാരണ സ്വകാര്യകോളേജിലെ ഫീസ് ഏകദേശം 45 ലക്ഷം രൂപ മുതല്‍ 55 ലക്ഷം രൂപ വരെയാണ്.

യുക്രൈന്‍, ചൈന തുടങ്ങിയ രാജ്യങ്ങിയ രാജ്യങ്ങളില്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് വര്‍ഷത്തെ കോഴ്‌സും ജീവിതച്ചെലവും കൂടി ആകെ 35 ലക്ഷമാണ് ചെലവാകുന്നത്. അതിനാലാണ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് പഠിക്കുന്നത് ഗുണകരമായി തോന്നുന്നത്.

advertisement

3. നീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യവും സുതാര്യവുമായ അവസരങ്ങള്‍ ഒരുക്കുന്നതിനാണ് നീറ്റ് പരീക്ഷ നടത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

  • ചോദ്യപേപ്പര്‍ ചോര്‍ച്ച
  • വ്യാജ്യ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ പരീക്ഷ എഴുതുക
  • കോച്ചിംഗ് സെന്ററുകളിലെ ഉയര്‍ന്ന ചെലവ്

പ്രവേശനം നേടാന്‍ പ്രയാസമാണെന്ന് മാത്രമല്ല, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കുടുംബങ്ങള്‍ ധാരാളം പണം ചെലവഴിക്കേണ്ടിയും വരുന്നു.

പ്രശ്‌നങ്ങളുടെ പരിഹാരമെന്ത്?

ഇത്തരം പ്രശ്‌നങ്ങള്‍ സമയോചിതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇത് ആദ്യമായി വേണ്ടത് കൂടുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുകയെന്നതാണ്. അവിടത്തെ ഫീസ് വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതും പ്രവേശനം സുതാര്യവുമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
കീവ് മുതല്‍ ടെഹ്‌റാന്‍ വരെ; യുദ്ധമേഖലകളില്‍ ഇത്രയേറെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories