സീരിയൽ നടിയെ കൂട്ടി ഉറ്റബന്ധുവിനെ ഹണിട്രാപ്പിൽ കുരുക്കി ബിനു പദ്ധതിയിട്ടത് 25 ലക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
ഇരുവരും നഗ്നരായുള്ള ദൃശ്യം കിടപ്പുമുറിയുടെ ജനാലയിലൂടെ ബിനു മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു
advertisement
1/8

കൊല്ലം: കേരള സർവകലാശാലയുടെ ഫുട്ബാൾ കോച്ചായി പ്രവർത്തിച്ചിരുന്ന വിമുക്ത ഭടനായ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കാൻ സീരിയൽ നടിയുമായി ചേർന്ന് ഉറ്റബന്ധുവായ ബിനു തയാറാക്കിയത് വൻ പദ്ധതി. അഭിഭാഷക കൂടിയായ പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം അമൃതയിൽ നിത്യ (40), പരവൂർ നെടുങ്ങോലം കരടിമുക്ക് ശിവനന്ദനത്തിൽ ബിനു (48) എന്നിവരെയാണ് പരവൂർ പൊലീസിന്റെ പിടിയിലായത്. 11 ലക്ഷം രൂപയാണ് 75കാരനിൽ നിന്ന് ഇവർ തട്ടിയെടുത്തത്.
advertisement
2/8
സംഭവം ഇങ്ങനെ- പട്ടത്ത് താമസിക്കുന്ന 75കാരന് പരവൂർ കലയ്ക്കോട് വീടും ഫാം ഹൗസുമുണ്ട്. ഈ ഭൂമി വിൽക്കാൻ ഉറ്റബന്ധുവായ ബിനുവിനെ ചുമതലപ്പെടുത്തുകയായിരുന്നു. ബിനു ഭൂമിയുടെ വിവരങ്ങൾ സഹിതം വാട്സാപ്പിൽ പലർക്കും സന്ദേശമയച്ചു. ഇതുകണ്ട് കഴിഞ്ഞ ഒന്നര വർഷമായി പരിചയമുള്ള നിത്യ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ ബിനു നിത്യയ്ക്ക് 75കാരനെ പരിചയപ്പെടുത്തി.
advertisement
3/8
നിത്യ കലയ്ക്കോടും പട്ടത്തുമെത്തി 75 കാരനെ പലതവണ കണ്ട് അടുത്ത പരിചയത്തിലായി. ആദ്യം വീടും ഫാമും വാങ്ങാമെന്ന നിലയിലായിരുന്ന ചർച്ച. സൗഹൃദം ഉറച്ചതോടെ വാടകയ്ക്കെടുക്കാൻ ധാരണയായി.
advertisement
4/8
ജൂൺ 6ന് 75കാരനും നിത്യയും കലയ്ക്കോടുള്ള വീട്ടിലെത്തി. ഇരുവരും നഗ്നരായുള്ള ദൃശ്യം കിടപ്പുമുറിയുടെ ജനാലയിലൂടെ ബിനു മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബിനു 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. വയോധികൻ 15 ലക്ഷവും നിത്യ 10 ലക്ഷവും നൽകണമെന്നായിരുന്നു ആവശ്യം.
advertisement
5/8
നിത്യയും ബിനുവും ചേർന്ന് തന്നെ കുടുക്കിയതാണെന്ന് ഈ സമയം വയോധികന് മനസിലായിരുന്നില്ല. തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ് നിത്യ കരഞ്ഞു. ഇതോടെ വയോധികൻ ബിനുവിന് കൊടുക്കാനായി 11 ലക്ഷം രൂപ രണ്ടു തവണയായി നിത്യയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പണം കൈമാറിയതോടെ ബിനു ദൃശ്യങ്ങൾ പകർത്തിയെന്ന് പറഞ്ഞ ഫോൺ കത്തിച്ചുകളയുന്നതായി കാണിച്ചു.
advertisement
6/8
എന്നാൽ, ദിവസങ്ങൾക്കുശേഷം ബിനു വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. നശിപ്പിച്ചെന്ന് പറഞ്ഞ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ വീണ്ടും അയച്ചു. പണം കൊടുത്ത് പ്രശ്നം തീർക്കാൻ നിത്യയും നിർബന്ധിച്ചു. ഇതോടെ ഇരുവരും ചേർന്നുള്ള ഒത്തുകളിയാണെന്ന് സംശയം തോന്നിയ വയോധികൻ കഴിഞ്ഞ 18ന് പരവൂർ പൊലീസിന് പരാതി നൽകി. ഇക്കാര്യം അറിയാതെ നിത്യയും ബിനുവും വയോധികനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. അതിനിടെ പൊലീസിന്റെ നിർദ്ദേശപ്രകാരം ഇരുവരെയും വയോധികൻ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ബുധനാഴ്ച ഇരുവരും എത്തിയതോടെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
7/8
പരവൂർ സി ഐ എ നിസാർ, എസ് ഐമാരായ വിജയകുമാർ, പ്രദീപ്, സിപിഒമാരായ ഷീജ, ദീപക്ദാസ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.75കാരൻ ആദ്യം നൽകിയ 11 ലക്ഷം രൂപ നിത്യ ബിനുവിന് കൈമാറിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇവരുടെ അക്കൗണ്ട് അടക്കം പരിശോധിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും.
advertisement
8/8
നിത്യ നേരത്തെ കൊല്ലം ആസ്ഥാനമായുള്ള കാപ്പെക്സിൽ ലീഗൽ അഡ്വൈസറായി ജോലി ചെയ്തിരുന്നു. താത്കാലിക നിയമനം നടത്തിയ എം ഡി രാജേഷ് സസ്പെൻഷനിലായതോടെ നിത്യയെയും സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
സീരിയൽ നടിയെ കൂട്ടി ഉറ്റബന്ധുവിനെ ഹണിട്രാപ്പിൽ കുരുക്കി ബിനു പദ്ധതിയിട്ടത് 25 ലക്ഷം