സുഹൃത്തിന്റെ കാറിൽ 25 ദിവസത്തെ രഹസ്യാന്വേഷണം; കൂടത്തായി മരണങ്ങളുടെ ചുരുളഴിച്ചത് എസ്. ഐ. ജീവൻ ജോർജ്
Last Updated:
തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു.
advertisement
1/10

കോഴിക്കോട്: കൂടത്തായിയിൽ നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ ചുരുളഴിച്ചത് കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ് തയ്യാറാക്കിയ റിപ്പോർട്ട്. വെറും സ്വത്ത് തർക്കം എന്ന് എഴുതിത്തള്ളിയ കേസിന്റെ ദുരൂഹത പുറത്തു കൊണ്ടുവന്നത് ഈ റിപ്പോർട്ടാണ്.
advertisement
2/10
രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് മൂന്നു പേജുള്ള ജീവന്റെ റിപ്പോർട്ടിലുള്ളത്. ഇതിനെ തുടർന്നാണ് കേസിൽ സമഗ്ര അന്വേഷണം നടത്തിയത്.
advertisement
3/10
വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയം ഉന്നയിച്ച് അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലായിരുന്നു കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയത്. എസ്പി പരാതി താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി കൈമാറി. പലരുടെയും മൊഴിയെടുത്ത ഡിവൈഎസ്പി സ്വത്ത് തർക്കം എന്ന് പറഞ്ഞ് പരാതി എഴുതിത്തള്ളി.
advertisement
4/10
എന്നാൽ പരാതി കണ്ട സ്പെഷ്യൽ ബ്രാഞ്ചിന് സംശയം ഉണ്ടായതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഇസ്മയില്‍ അന്വേഷണത്തിനായി എസ്.ഐ ജീവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തുകയായിരുന്നു. 25 ദിവസം വളരെ രഹസ്യമായിട്ടായിരുന്നു അന്വേഷണം.
advertisement
5/10
ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ സുഹൃത്തിന്റെ കാറിലാണ് ജീവൻ ജോർജ് അന്വേഷണത്തിന് ഇറങ്ങിയത്. എൻഐടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലായിരുന്നു അന്വേഷണം.
advertisement
6/10
വ്യാജ ഒസ്യത്തും എല്ലാ മരണങ്ങളിലെയും ജോളിയുടെ സാന്നിധ്യവും റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുനർ വിവാഹവും എല്ലാം ചേർത്ത് വായിച്ചപ്പോൾ ഇവ കൊലപാതകങ്ങളാണെന്ന് വ്യക്തമായി.
advertisement
7/10
കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകങ്ങളാണ്. വെറും സ്വത്ത് തർക്കമായി ഇതിനെ കാണാനാവില്ല. അസ്വാഭാവിക മരണങ്ങളിലെല്ലാം ജോളിയുടെ സാന്നിധ്യമുണ്ട്. അസ്വാഭാവിക മരണങ്ങൾ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യാജ ഒസ്യത്തും ദുരൂഹത കൂട്ടുന്നു-സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവൻ ജോർജ് കുറിച്ചു.
advertisement
8/10
ഇതോടെയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത 189/2011 എന്ന കേസ് ഫയലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. റൂറൽ എസ്പിയായി ചുമതലയേറ്റ കെ. ജി സൈമൺ റിപ്പോർട്ട് നൽകിയ ജീവനെ അഭിനന്ദിച്ചു.
advertisement
9/10
പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിന് ഉത്തരവിറക്കിയത് കണ്ണൂർ റേഞ്ച് സിഐ സേതുരാമൻ ആയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനായിരുന്നിു അന്വേഷണ ചുമതല. സംഘത്തിൽ ജീവനെയും ഉൾപ്പെടുത്തി.
advertisement
10/10
രഹസ്യമായി തന്നെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു. ഓരോ ദിവസത്തെയും പുരോഗതി എസ്.പി നേരിട്ടു വിലയിരുത്തി. മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കൊലപാതകങ്ങളാണെന്ന യാഥാര്‍ഥ്യം പുറംലോകം അറിയുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
സുഹൃത്തിന്റെ കാറിൽ 25 ദിവസത്തെ രഹസ്യാന്വേഷണം; കൂടത്തായി മരണങ്ങളുടെ ചുരുളഴിച്ചത് എസ്. ഐ. ജീവൻ ജോർജ്