TRENDING:

Wayanad Mundakai Landslide: ഇരുട്ടിവെളുത്തപ്പോൾ ദുരന്തഭൂമിയായ വയനാട് ചൂരൽമലയിലെ കണ്ണീർക്കാഴ്ചകൾ

Last Updated:
ചൂരൽമലയിൽ ഇന്നലെ രാത്രി കിടന്നുറങ്ങിയവർ പലരുടെയും ജീവനറ്റ ദേഹം പുഴയിലൂടെ ഒഴുകി അയൽജില്ലയിൽ വരെയെത്തി. ചിലരുടെ മൃതദേഹം ഉരുൾ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും തങ്ങിക്കിടന്നു.......
advertisement
1/14
ഇരുട്ടിവെളുത്തപ്പോൾ ദുരന്തഭൂമിയായ വയനാട് ചൂരൽമലയിലെ കണ്ണീർക്കാഴ്ചകൾ
കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് വയനാട് ചൂരൽമലയിലെ മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ. മനോഹാരിത കൊണ്ട് ആകർഷകമായ ചൂരൽമല ഇരുട്ടി വെളുത്തപ്പോൾ ദുരന്തഭൂമിയായി മാറി.
advertisement
2/14
മല ഉരുള്‍പൊട്ടി ഇരച്ചെത്തി മുണ്ടക്കൈ ഗ്രാമത്തെ തന്നെ ഒന്നടങ്കം തുടച്ചുനീക്കി. താഴ്‌വാരത്തെ ചൂരല്‍മല അങ്ങാടി അടക്കം നാമവശേഷമായി. അവിടവിടെയായി ചില തുരുത്തുകൾ മാത്രമാണ് അത് ബാക്കിവെച്ചത്.
advertisement
3/14
ഈ തുരുത്തുകളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവിടെ നിന്ന് ഏറെ പണിപ്പെട്ടാണ് ചിലരെയെങ്കിലും കണ്ടെടുത്തത്. വീടുകളിൽ ഉറങ്ങിക്കിടന്ന ബാക്കി ചിലർ ഇപ്പോഴും മണ്ണിനടിയിലാണ്.
advertisement
4/14
ഇന്നലെ ചൂരൽമലയിൽ കിടന്നുറങ്ങിയവർ പലരുടെയും ജീവനറ്റ ദേഹം പുഴയിലൂടെ ഒഴുകി അയൽജില്ലയിൽ വരെയെത്തി. ചിലരുടെ മൃതദേഹം ഉരുൾ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും തങ്ങിക്കിടന്നു. നിലമ്പൂര്‍ ചാലിയാറില്‍ ഒഴുകിയെത്തിയത് 26ഓളം മൃതദേഹങ്ങളാണ്.
advertisement
5/14
സമാനതകളില്ലാത്ത ദുരന്തത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. വയനാട്ടിലേയ്ക്കുള്ള പ്രധാന മാർഗമായ താമരശ്ശേരി ചുരം മണ്ണിടിഞ്ഞ് വഴിമുടങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർ അടക്കം നിരവധി പേർ നിസ്സഹായരായി അവിടെ ഉണ്ട്.
advertisement
6/14
വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലാണ് ചൂരൽമലയും മുണ്ടക്കൈയും. പ്രകൃതിരമണീയ സ്ഥലമായതിനാൽ നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. ചെമ്പ്ര, വെള്ളരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് പഞ്ചായത്തിലെ വാർഡുകളായ ഇവ രണ്ടും.
advertisement
7/14
ചൂരൽമല വഴിയാണ് മുണ്ടക്കൈയിലേക്ക് പോകുന്നത്. രണ്ടിടങ്ങളും തമ്മിൽ മൂന്നരകിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് മേപ്പാടി. മേപ്പാടിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ഇടങ്ങൾ.
advertisement
8/14
വടക്കുഭാഗത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് അമ്പലവയൽ, മുപ്പൈനാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് വൈത്തിരി പഞ്ചായത്തുമാണ് പഞ്ചായത്തിന്റെ അതിരുകൾ.
advertisement
9/14
മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹഭാഗങ്ങൾ ചാലിയാർ പുഴയിലൂടെ ഒഴുകിവന്നത് മലപ്പുറം നിലമ്പൂർ മേഖലയിലേക്കാണ്. ചാലിയാറിൽ നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്ന് 26 പേരുടെ മൃതദേഹങ്ങഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പലതും ശരീര ഭാഗങ്ങൾ മാത്രം.
advertisement
10/14
ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പോത്തുകല്ല് ഭാ​ഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികൾക്ക് ജാ​ഗ്രതാനിർദേശം ഉണ്ടായിരുന്നു. ഇതേതുടർന്ന് രാത്രി ഉറങ്ങാതെ പുഴയിൽനിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികൾക്കാണ് വയനാട്ടിലെ ഉരുൾപൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്.
advertisement
11/14
പുലർച്ചെ രണ്ടുമണിയോടെ ​ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർക്ക് ഇവർ കൂടുതൽ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
advertisement
12/14
പുലർച്ചെ മുതൽ പുഴയോരത്ത് നാട്ടുകാർ തിരച്ചിൽ തുടങ്ങി. അങ്ങനെയാണ് തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുനിപ്പാല ഭാ​ഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പുഴയിലൂടെ ഒഴുകി എത്തിയ മൃതദേഹം രക്ഷാപ്രവർത്തകർ പുഴയിൽനിന്ന് പിടിക്കുകയായിരുന്നു.
advertisement
13/14
പിന്നീട് അമ്പുട്ടുമുട്ടി ഭാ​ഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും ഭൂതാനത്തുനിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും കിട്ടി. പുഴയിലും പുഴയോട് ചേർന്നുള്ള വനത്തിലും അ​ഗ്നിരക്ഷാസേനയുടെയും എൻഡിആർഎഫിന്റെയും പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
advertisement
14/14
വനത്തിന് അകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കു കൂടുതലായതിനാൽ മറുകരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതിയുമുണ്ട്. മൃതദേഹാശിഷ്ടങ്ങൾ കിട്ടുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെയാണ് അപടകടമുണ്ടായ മുണ്ടക്കൈ.
മലയാളം വാർത്തകൾ/Photogallery/Kerala/
Wayanad Mundakai Landslide: ഇരുട്ടിവെളുത്തപ്പോൾ ദുരന്തഭൂമിയായ വയനാട് ചൂരൽമലയിലെ കണ്ണീർക്കാഴ്ചകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories