COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന
- Published by:Anuraj GR
- news18-malayalam
Last Updated:
COVID 19| "മെയ് -2020 അവസാനത്തോടെ ലോകത്തിലെ മിക്ക വിമാനക്കമ്പനികളും പാപ്പരാകും. പ്രതിസന്ധി ഒഴിവാക്കാൻ സർക്കാരും വ്യോമയാന വ്യവസായമേഖലയും ചേർന്നുള്ള നടപടികൾ ആവശ്യമാണ് ,"
advertisement
1/9

കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകത്തെ വിമാന സർവ്വീസുകൾ വലിയ പ്രതിസന്ധിയിലാണ്. ഇപ്പോഴത്തെ നിലയിൽ കൂടുതൽ സർവ്വീസുകൾ നിർത്തിവെക്കേണ്ടിവന്നാൽ 2020 മെയ് അവസാനത്തോടെ ലോകത്തെ വിമാനക്കമ്പനികൾ പാപ്പരാകുമെന്നാണ് ആഗോള വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ പറയുന്നു. വ്യോമയാന മേഖലയിലെ കമ്പനികളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ചേർന്നുള്ള നടപടികളിലൂടെ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് കരകയറാനാകൂവെന്നും സിഎപിഎ പറയുന്നു.
advertisement
2/9
"മെയ് -2020 അവസാനത്തോടെ ലോകത്തിലെ മിക്ക വിമാനക്കമ്പനികളും പാപ്പരാകും. പ്രതിസന്ധി ഒഴിവാക്കാൻ സർക്കാരും വ്യോമയാന വ്യവസായമേഖലയും ചേർന്നുള്ള നടപടികൾ ആവശ്യമാണ് ," CAPA- സെന്റർ ഫോർ ഏവിയേഷൻ, ഏറ്റവും പുതിയ കുറിപ്പിൽ വ്യക്തമാക്കി.
advertisement
3/9
മാരകമായ കൊറോണ വൈറസ് പടരാതിരിക്കാൻ ലക്ഷ്യമിട്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യാത്രാ - വിസ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
advertisement
4/9
വിമാനയാത്രയ്ക്കാരുടെ എണ്ണം കുറയുന്നതിനൊപ്പം, ടിക്കറ്റ് ബുക്കിങ്ങിനേക്കാൾ റദ്ദാക്കലാണ് ഇപ്പോൾ കൂടുതൽ നടക്കുന്നതെന്നും CAPA റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേറ്റിങ് ഫ്ലൈറ്റുകൾ പകുതിയിൽ താഴെയായതിനാൽ വിമാന സർവ്വീസ് നടത്തുന്ന കമ്പനികളുടെ കരുതൽ ധനം വേഗത്തിൽ കുറയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
5/9
“ലോകത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതിനൊപ്പം പല വിമാനക്കമ്പനികളും ഇതിനകം തന്നെ സാങ്കേതികമായി പാപ്പരത്തത്തിലേക്ക് എത്തുന്നുണ്ടാകാം” CAPA പറഞ്ഞു.
advertisement
6/9
വിമാന കമ്പനികൾ പ്രതിസന്ധിയിലാകുമ്പോഴും വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് CAPA കുറ്റപ്പെടുത്തുന്നു. കൊറോണ വൈറസ് വെല്ലുവിളി നേരിടാനുള്ള ശ്രമത്തിനിടെ വിമാനക്കമ്പനികളുടെ പ്രതിസന്ധിയിൽ ഇടപെടാൻ സർക്കാരുകൾ ശ്രമിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. “ഓരോ രാജ്യവും തങ്ങളുടെ അയൽക്കാരെയോ വ്യാപാര പങ്കാളികളെയോ പരിഗണിക്കാതെയും ആവശ്യത്തിന് കൂടിയാലോചനകൾ ഇല്ലാതെയുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വിസാ വിലക്കും യാത്രാ വിലക്കും ഏർപ്പെടുത്തുന്നതിൽ അപാകതയുണ്ട്” CAPA പറഞ്ഞു.
advertisement
7/9
ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ സർവ്വീസുകൾ വെട്ടിക്കുറയ്ക്കേണ്ടിവരുന്നത് ഈ രംഗത്ത് കടുത്ത പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യുന്നതിനിടെയാണ് CAPAയുടെ പ്രസ്താവന വരുന്നത്.
advertisement
8/9
യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് എയർലൈൻസിൽ 2020 മാർച്ചിലെ ആദ്യ രണ്ടാഴ്ചയിൽ യാത്രക്കാരുടെ എണ്ണത്തിൽ പത്ത് ലക്ഷത്തിലധികം കുറവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്. ഏപ്രിൽ, മെയ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം 50 ശതമാനം കുറയുമെന്നാണ് കരുതുന്നത്. ഇതോടെ കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം കുറയ്ക്കേണ്ടിവരുന്ന അവസ്ഥയുമാണുള്ളത്.
advertisement
9/9
ഐസിഒഒ, യൂറോപ്യൻ യൂണിയൻ, ഐഎടിഎ, പ്രാദേശിക വ്യോമയാന അസോസിയേഷനുകൾ, പ്രധാന വ്യോമയാന രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകൾ ഒത്തുചേർന്ന് വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും CAPA അഭ്യർത്ഥിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന