കണ്ണൂർ ജയിലിൽ തുടർച്ചയായ നാലാം ദിവസവും പരിശോധന: അഞ്ച് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകൾ പിടികൂടി

Last Updated:

അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകളാണ് ഇന്ന് പിടികൂടിയത്. ഇതിനൊപ്പം പവർബാങ്കുകളും കണ്ടെത്തി.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടു മൊബൈൽ ഫോൺ പിടികൂടി. തുടർച്ചയായ നാലാം ദിവസമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടന്നത്. അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകളാണ് ഇന്ന് പിടികൂടിയത്. ഇതിനൊപ്പം പവർബാങ്കുകളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചത്. അന്ന് മദ്യക്കുപ്പികളും കഞ്ചാവും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടന്നു. ഇന്നാണ് ഏറ്റവുമധികം മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിട്ടാണ് പരിശോധന നടന്നത്. തടവുകാരുടെ ബ്ലോക്കിന് അടുത്തുള്ള ഉത്തരത്തിൽ തിരുകിവെച്ച നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. തടവുകാരുടെ സഹായത്തോടെ തന്നെയാണ് മൊബൈലുകൾ പിടിച്ചെടുത്തത്.
advertisement
ആരാണ് മൊബൈൽ ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തമല്ല. സിംകാർഡുകൾ ഊരിമാറ്റിയ നിലയിലായിരുന്നു മൊബൈലുകൾ. ആരാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിന്ശേഷം കുറ്റക്കാർക്കെതിരെ ജയിൽമാറ്റം അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ ജയിലിൽ തുടർച്ചയായ നാലാം ദിവസവും പരിശോധന: അഞ്ച് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകൾ പിടികൂടി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement